തിരുവനന്തപുരം: തലയ്ക്കേറ്റ അടിയാണ് സിസ്റ്റർ അഭയയുടെ മരണത്തിന് കാരണമെന്ന് ഫോറൻസിക് വിദഗ്ധൻ ഡോ.എസ്.കെ. പഥക്കിെൻറ മൊഴി. അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഫോറ ൻസിക് വിദഗ്ധനായിരുന്നു പഥക്. വിഡിയോ കോൺഫറൻസിങ് മുഖേനയാണ് പ്രത്യേക സി.ബി.ഐ കോട തി ഉത്തരേന്ത്യയിലുള്ള അദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തിയത്.
ബോധാവസ്ഥയിൽ ഒരാൾ കിണറ്റിൽ ചാടുമ്പോഴും അബോധാവസ്ഥയിൽ കിണറ്റിൽ വീഴുമ്പോഴും ഉണ്ടാകുന്ന മുറിവുകൾ വ്യത്യസ്തമായിരിക്കുമെന്നും പഥക് പറഞ്ഞു.
അഭയയുടെ തലയിലുണ്ടായ ഒന്നും രണ്ടും ആറും മുറിവുകളാണ് മരണത്തിലേക്ക് വഴിവെച്ചത്. എന്നാൽ, ശരീരത്തിൽ കണ്ട ചില മുറിവുകൾ കിണറ്റിൽ വീഴുമ്പോഴുണ്ടായതാണ്. അഭയ കൊല്ലപ്പെട്ടതിനുശേഷമാണ് കിണറ്റിൽ വീണത്. മരിക്കുന്നതിനുമുമ്പ് വീണെങ്കിൽ കൂടുതൽ വെള്ളം ആമാശയത്തിൽ ഉണ്ടാകുമെന്ന് ഫോറൻസിക് വിദഗ്ധനായിരുന്ന കന്തസ്വാമി നേരത്തേ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.