കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈകോടതി നിർദേശം. പ്രതികളായ വിദ്യാർഥികളെ മണ്ണുത്തി കാമ്പസിലേക്ക് മാറ്റുമ്പോൾ അനുവദനീയമായതിനേക്കാൾ അധികം വിദ്യാർഥികൾ വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സർവകലാശാല നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. ഇങ്ങനെ വിദ്യാർഥികൾ വരുന്നത് സാങ്കേതികപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ വ്യക്തത തേടിയാണ് ഹരജി നൽകിയത്. ഇവരുടെ പരീക്ഷ ഫീസ് ഈടാക്കുന്ന കാര്യത്തിലടക്കം വ്യക്തത തേടിയിരുന്നു. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയെ കക്ഷിചേർത്ത കോടതി, ജനുവരി 28ന് ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.