'അങ്ങുന്നേ, വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം'

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ ദുരൂഹമരണത്തിൽ മൗനം തുടരുന്ന സാംസ്കാരിക നായകർക്ക് പരിഹാസവുമായി ടി. സിദ്ദീഖ് എം.എൽ.എ. 'ഭ്രമയുഗം' സിനിമയിലെ സംഭാഷണങ്ങൾ അനുകരിച്ചായിരുന്നു എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്.

സിദ്ദീഖിന്‍റെ ഫേസ്ബുക് പോസ്റ്റ്

സാംസ്കാരിക നായകർ: 'അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം..!!'

രാജാവ്; “അനുവാദുല്ല്യ… നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ… നാൻ പെറ്റ മകനേ പോലുള്ളത് പാടേണ്ട സമയത്ത് അറിയിക്കാം…” 

Full View

അതേസമയം, സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ ഓഡിയോ സന്ദേശം കുടുംബം പുറത്തുവിട്ടു. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയിൽ പറയുന്നു. 'മൃഗീയമായി സിദ്ധാർഥനെ തല്ലി. പട്ടിയെ തല്ലുന്നത് പോലെ അവനെ തല്ലി..ഹോസ്റ്റലിന്‍റെ നടുവില്‍ വെച്ചാണ് തല്ലിയത്. വരുന്നവരും പോകുന്നവരും അവനെ ബെല്‍റ്റ് കൊണ്ടും വയറുകൊണ്ടും തല്ലി. അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ടെന്നും മർദിച്ചവർ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്. ആരെയും വെറുതെ വിടരുത്. കഴുകന്മാരെക്കാളും മോശം ആളുകളാണ്...' -ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സുഹൃത്തിന്റെ ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയെന്ന് കുടുംബം അറിയിച്ചു.

Tags:    
News Summary - Siddharth death wayanad T Siddique MLA facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.