കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ടതിനെതിരായ സർക്കാറിെൻറ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അന്തിമ വാദത്തിന് മാറ്റി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിലെ ഉത്തരവിനെതിരായ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും നവംബർ 12 ന് പരിഗണിക്കും.
ഷുഹൈബ് വധം: ഒരാൾകൂടി അറസ്റ്റിൽ
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഒരാൾകൂടി അറസ്റ്റിൽ. സി.പി.എം എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തനെയാണ് ഗൂഢാലോചനക്കുറ്റത്തിന് സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിെൻറ പിതാവ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തെ ഹൈകോടതി സിംഗിള്‍ ബെഞ്ച്, കേസന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സര്‍ക്കാറിെൻറ അപ്പീല്‍ പരിഗണിച്ച് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.