കെവിൻ കൊല്ലപ്പെട്ടത് ഷാനു മണിക്കൂറുകൾക്കകം അറിയിച്ചുവെന്ന് ചാക്കോയുടെ സുഹൃത്ത്

കോട്ടയം: കെവിൻ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം പ്രതികൾക്കെതിരെ നിർണായക മൊഴി നൽകി നീനുവിൻെറ പിതാവിൻെറ സുഹൃത്ത്. കെവിൻെറ കൊലപാതകം ഷാനു വിളിച്ച് അറിയിച്ചിരുന്നുവെന്നായിരുന്നു മൊഴി

കെവിനെയും ബന്ധു അനീഷിനെ യും കോട്ടയത്തു നിന്ന് പിടിച്ചുകൊണ്ടുപേയത് നീനുവിനെ തിരിച്ചു കിട്ടാൻ വേണ്ടിയായിരുന്നുവെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. ഇത് ഖണ്ഡിക്കുന്നതാണ് ലിേജായുടെ മൊഴി.

മെയ് 27ാം തീയതി രാവിലെ ഏഴുമണിയോടെ തന്നെ ഷാനു വിളിച്ചു. കെവിൻ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന അനീഷിനെ വിടുകയാണ് എന്ന് ഷാനു പറഞ്ഞതായി ലിജോ മൊഴി നൽകി.

കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിൻെറ തെളിവാണിതെന്നാണ് പ്രൊസിക്യൂഷൻെറ വാദം. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ചാക്കോയെയും കൂട്ടി ലിജോ കോട്ടയത്തെത്തി കെവിനെയും നീനുവിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒത്തുതീർപ്പ് ശ്രമം നടത്തിയിരുന്നു. അന്ന് ലിജോയുടെ മുന്നിൽ വെച്ചാണ് കെവിനൊപ്പം പോവുകയാണെന്ന് നീനു പൊലീസിനോട് പറഞ്ഞത്. അങ്ങനെ എഴുതിക്കൊടുക്കുകയും ചെയ്താണ് നീനു പോയത്.

അതിനു ശേഷം കെവിൻെറ ചിത്രങ്ങളടക്കം ഷാനുവിന് അയച്ചുകൊടുത്തത് താനാണ് എന്നും ലിജോ മൊഴി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കേസിലെ പ്രധാന സാക്ഷിയായ അനീഷിനെയും വിസ്തരിച്ചിരുന്നു.

Tags:    
News Summary - Shanu Declairs Kevin's Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.