കൽപറ്റ: ‘‘കാലിൽ പാമ്പിെൻറ കൊത്തേറ്റ ഷഹല നിന്നു വിറച്ചു. കാലിൽ നീലനിറം പടർന്നു. അവ ൾ വിറയ്ക്കുകയായിരുന്നു’’ -സഹപാഠിയായ പെൺകുട്ടി പറഞ്ഞു. ‘‘എടങ്ങേറുകൊണ്ട് ഷഹല കരഞ ്ഞു. കാലിൽ ചോരയുണ്ടായിരുന്നു’’ -അവൾ വിതുമ്പി.
‘‘ടീച്ചർമാർക്കും സാറന്മാർക്കും കാ റുണ്ട്, ആരും കൊണ്ടുപോയില്ല’’-മറ്റൊരു സഹപാഠി പ്രതിഷേധം പ്രകടിപ്പിച്ചത് ഇങ്ങനെ.
‘‘ടീച്ചർ പറഞ്ഞതാ, വേഗം ആശുപത്രിയിൽ കൊണ്ടുപോകാൻ. എന്നാൽ സാറന്മാർ, വീട്ടിൽനിന്ന് ആ ളുവരാൻ കാത്തുനിന്നു. ആരും ഒന്നും ചെയ്തില്ല. സ്റ്റാഫ് റൂമിൽ ഇരുന്ന് ഷഹല വേദന തിന്ന ു’’ -കൂട്ടുകാരി പറഞ്ഞു.
‘‘ഇവിടെ പാമ്പിനെ കാണാറുണ്ട്. ഞങ്ങൾ സാറന്മാരോട് പറഞ്ഞിട് ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ മുറികളാണ്’’ -സഹപാഠികളിൽ ഒരാൾ പറഞ്ഞു.
‘‘ചിലപ്പോൾ ചെരി പ്പ് ക്ലാസിൽ ഇടാൻ സമ്മതിക്കില്ല. എന്നാൽ, സാറന്മാർ ചെരിപ്പിടും. ഷൂ ഉണ്ടായിരുന്നുവെങ്കിൽ ഷഹലയെ പാമ്പ് കടിക്കില്ലായിരുന്നു’’ -ക്ലാസിലെ കുട്ടികൾ പറഞ്ഞു.
ഷഹലതന്നെ പറഞ്ഞു
‘‘പാമ്പു കടിച്ചതാ’’
പാമ്പു കടിച്ചതാണെന്ന് ഷഹല പറഞ്ഞു. ‘അവളുടെ ഉപ്പ വരട്ടെ’ എന്നാണ് സാർ പറഞ്ഞത്. ഉപ്പ വന്ന് എടുത്തോടുകയായിരുന്നു -ഏഴാംതരം ബി.യിലെ നിത ഫാത്തിമ പറഞ്ഞു.
തീരെ വയ്യ എന്നുപറഞ്ഞ്, അവള് കസേരയിൽ തളർന്ന് ഇരുന്നു. അപ്പളും അട്ട കടിച്ചു, ആണി കൊണ്ടു, കല്ല് കോറി, ബെഞ്ച് കൊണ്ടു -എന്നൊക്കെയാണ് സാറന്മാർ പറഞ്ഞത്. ചോര കുറേ പോയി. സ്കൂൾ വിടാൻ അഞ്ചു മിനിറ്റ് ഉള്ളപ്പോഴാണ് ഉപ്പ വന്ന് അവളെ കൊണ്ടുപോയത്. ഇൗ സ്കൂളില് നല്ല ബാത്ത്റൂമില്ല, വെള്ളമില്ല... ഒന്നൂല്ല- നിത തുടർന്നു.
മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും കേസെടുത്തു
തിരുവനന്തപുരം: വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും ബാലവകാശ കമീഷനും കേസെടുത്തു. കലക്ടർ, ജില്ല പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ല പ്രസിഡൻറ് യു.എ. അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ പി. സുരേഷും സ്വമേധയാ കേസെടുത്തു. സ്കൂൾ അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമീഷൻ വ്യക്തമാക്കി.
ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ല –പ്രധാനാധ്യാപകൻ
സുൽത്താൻ ബത്തേരി: പാമ്പു കടിയേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്ന് സ്കൂൾ പ്രധാനാധ്യാപകൻ മോഹനൻ പറഞ്ഞു. കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. പിന്നാലെ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെ അഞ്ചുവരെ ചികിത്സ കിട്ടാൻ വൈകി. ജൂനിയർ ഡോക്ടർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. കൃത്യമായ ചികിത്സ കിട്ടാൻ വൈകി. രക്ത പരിശോധന കഴിഞ്ഞ് ഫലംകിട്ടാൻ കാത്തുനിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് കുട്ടി മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് രാഹുലിെൻറ കത്ത്
ന്യൂഡൽഹി: വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ തുടർനടപടികൾ ആവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. സർവജന സ്കൂളിെൻറ അടിസ്ഥാന സൗകര്യങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.