കൽപറ്റ: പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ബത്തേരി താലൂക്ക് ആശുപ ത്രിയിൽ ചികിത്സ തേടിയെത്തുമ്പോൾ ആവശ്യത്തിന് ആൻറി സ്നേക് വെനം ഇല്ലെന്ന ഡോ. ജിസ മെറിെൻ റ ആരോപണങ്ങൾ തള്ളി ആരോഗ്യ വകുപ്പ്. വിദ്യാർഥിനി ആശുപത്രിയിലെത്തുമ്പോൾ വെൻറിലേറ്ററ ോ, ആവശ്യത്തിന് ആൻറി സ്നേക് വെനമോ ഇല്ലായിരുന്നുവെന്ന് നടപടിക്ക് വിധേയയായ ഡ്യൂട്ടി ഡോക്ടർ ജിസ മെറിൻ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഡോക്ടറുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. ആശുപത്രിയിൽ രണ്ടു വെൻറിലേറ്ററുകൾ ഉണ്ട്. ഒന്നു പുതിയതും മറ്റൊന്ന് പഴയതുമാണ്. പീഡിയാട്രിക് വെൻറിലേറ്റർ ഇല്ലെന്നത് ശരിയാണ്. ആവശ്യത്തിന് ആൻറി സ്നേക് വെനവും ഉണ്ടായിരുന്നു. ഈ സമയം സ്റ്റോറിൽ 15 വയലും കാഷ്വാലിറ്റിയിൽ 13 വയലും ആൻറിവെനം ഉണ്ട്. കുട്ടികളുടെ വായിലിട്ട് പരിശോധിക്കുന്ന ലാറിഞ്ചോസ്കോപ്പിെൻറ അറ്റത്തുള്ള ബൾബ് പ്രവർത്തിക്കുന്നില്ലെന്ന വാദവും തെറ്റാണ്. ബൾബ് പ്രവർത്തിക്കുന്നുണ്ട്.
എൻഡോട്രക്കൽ ട്യൂബും ആശുപത്രിയിൽ ലഭ്യമാണ്. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരകൃത്യവിലോപം നടന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലും ഡ്യൂട്ടി ഡോക്ടർക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.