കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയേയും ഷെഫീഖിനേയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണം കൊണ്ടു വന്നത് അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന മൊഴി ഷെഫീഖ് ആവർത്തിച്ചു. ദുബൈയിൽ നിന്നും വരുന്ന ദിവസം അർജുൻ ആയങ്കി നിരവധി തവണ വിളിച്ചുവെന്നും ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയത് വാട്സാപ്പ് കോളുകൾ വഴിയാണെന്നും ഷെഫീഖ് പറഞ്ഞു. ഷെഫീഖിന്‍റെ മൊഴികളെല്ലാം അർജുൻ ആയങ്കി നിഷേധിച്ചു. അതേസമയം, അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് സംശയിക്കുന്ന ഡി.വൈ.എഫ്.ഐ മുൻ നേതാവ് സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സജേഷിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് 11 മണിക്ക് ഹാജരാവാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സജേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.