തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എസ്.എഫ്.െഎ. നേതാവ് എം. വിജിൻ. പ്രശ്നം ഒത്തുതീർപ്പാക്കാനായി വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വിളിച്ച ചർച്ചക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചക്കിടെ വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയിട്ടില്ല. യോഗ്യനായ മറ്റൊരു പ്രിൻസിപ്പലിനെ നിയോഗിക്കാൻ മന്ത്രി ആവശ്യപ്പെടുകയും അക്കാദമി മാനേജ്െമൻറ് സമ്മതിക്കുകയും ചെയ്തു. നേരത്തെ തങ്ങൾ ഉന്നയിച്ച 17 ഇന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ എസ്.എഫ്.െഎ സമരത്തിൽ നിന്ന് പിൻമാറിയതാണ്. തുടർന്നും ചർച്ചയിൽ പെങ്കടുത്തത് മന്ത്രി ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്ഥാനമൊഴിയുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നും മാനേജ്മെൻറ് അറിയിച്ചതിനെ തുടർന്ന് വിദ്യാർഥികൾ തുടങ്ങിവെച്ച സമരത്തിൽ നിന്ന് എസ്.എഫ്.ഐ പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.