കോട്ടയം: ഓർത്തഡോക്സ് സഭ വൈദികർക്കെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ ക്രൈംബ്രാഞ്ച് പരാതിക്കാരെൻറ മൊഴിയെടുക്കുന്നു. ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിെൻറ നേതൃത്വത്തിലാണ് മൊഴിയെടുക്കൽ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒാർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വൈദികർക്കെതിരായ ആരോപണത്തെക്കുറിച്ച് അേന്വഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിെൻറ ഗൗരവം കണക്കിലെടുത്ത് അേന്വഷണത്തിന് മേൽനോട്ടം വഹിക്കാൻ െഎ.ജിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.
കുമ്പസാര രഹസ്യം ചോർത്തി വിവാഹിതയായ യുവതിെയ അഞ്ചുവൈദികർ ചേർന്ന് പീഡിപ്പിച്ചെന്നാണ് ആക്ഷേപം. സഭാതലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി വൈദികരെ ചുമതലയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതിനിടെ പരാതിക്കാരനെതിരെ മാനനഷ്ടക്കേസ് നൽകാൻ വൈദികരും നീക്കം നടത്തുകയാണ്.
വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സൽ പൊലീസിൽ മാത്രമേ ഹാജരാക്കൂവെന്ന് സഭയുടെ അന്വേഷണ കമീഷന് മുന്നിൽ ഹാജരായ ശേഷം പരാതിക്കാരനായ യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു. ഇത് ശേഖരിക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോൾ മൊഴിയെടുക്കൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.