മഞ്ചേശ്വരം: പുഴ യാത്രക്കിടെ സെല്‍ഫി പകര്‍ത്തവെ തോണി മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒപ്പ മുണ്ടായിരുന്ന നാലു വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗളൂരു സെൻറ് അലോഷ്യസ് കോളജ് വിദ്യാർഥിനിയും മിയാപദവ് കുളവയലിലെ റോണി-സുനിത ദമ്പതികളുടെ മകളുമായ റെനീത്തയാണ് (19) മരിച്ചത്.
നേത്രാവതി പുഴയിലായിരുന്നു അപകടം. കഴിഞ്ഞദിവസം മംഗളൂരുവിലെ ഒരു ചര്‍ച്ചില്‍ നടന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റെനീത്തയും സുഹൃത്തുക്കളും. ഇവിടെനിന്ന് ഉള്ളാൾ ഭാഗത്തെ നേത്രാവതി പുഴയില്‍ തോണിയാത്ര നടത്തുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്.
സംഘത്തിലെ ഒരാള്‍ തോണിയില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം പുഴയില്‍നിന്ന് അഞ്ചുപേെരയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും റെനീത്തയെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.