തിരുവനന്തപുരം: സെയ്ദാലി വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, ശിക്ഷ 13ന് വിധിക്കും. ചാല റൂബി നഗറിൽ വള്ളക്കടവ് സ്വദേശി സെയ്ദാലി(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും വള്ളക്കടവ് സ്വദേശികളുമായ സജീർ, റഫീഖ്, അബ്ബാസ് എന്നിവരെയാണ് കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്.
പ്രതികൾക്കെതിരെ അന്യായമായി തടസ്സപ്പെടുത്തൽ, അപായകരമായ ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീകൾക്ക് നേരെ ൈകയേറ്റം, കുറ്റകരമായ ഗുഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്.
ഒന്നാംപ്രതി ഷഫീഖ് വിചാരണ വേളയിൽ മരിച്ചു. 2010 സെപ്റ്റംബർ ആറിനായിരുന്നു സംഭവം. കൊല്ലപ്പെട്ട സെയ്ദാലി സഹോദരി നബീസയുടെ മകൾ നൂർജഹാനുമായി ശ്രീപത്മനാഭ തിയറ്ററിന് പുറകുവശത്തെ പർദ സെൻററിൽനിന്ന് പർദ വാങ്ങി ഇറങ്ങുന്ന സമയത്താണ് പ്രതികൾ ആക്രമിച്ചത്. സോഡാക്കുപ്പിയും കത്തിയുമായി ബൈക്കുകളിലെത്തിയ പ്രതികൾ ചാല റൂബി നഗറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.