പുന്നയൂർക്കുളം: ഔദ്യോഗിക രഹസ്യം പുറത്ത് വിട്ട എ.എസ്.ഐക്ക് സസ്പെൻഷൻ. വടക്കേക്കാട് സ്റ്റേഷനിലെ എ.എസ്.ഐ വിൽസൻ ചെറിയാനെയാണ് ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് രഹസ്യ വിവരം നൽകിയ ആളുടെ പേരും വിലാസവും പുറത്തുവിട്ടതിനെ തുടർന്നാണ് നടപടി.
അണ്ടത്തോട് സ്വകാര്യ കോളജിലെത്തുന്ന പെൺകുട്ടികൾക്ക് പൂവാല ശല്യമുള്ളതായി നാട്ടുകാർ വിളിച്ചറിയിച്ച കാര്യമാണ് വിൽസൻ ചെറിയാൻ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് സ്റ്റേഷനിലേക്ക് വിളിച്ച് ചോദിച്ചയാളോടാണ് വിൽസൻ എല്ലാ കാര്യവും വെളിപ്പെടുത്തിയത്. മൊബൈൽ സംഭാഷണം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. രഹസ്യ വിവരം നൽകിയ ആളെക്കുറിച്ചും അയാളുടെ മൊബൈൽ നമ്പറും എ.എസ്.ഐ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് രഹസ്യ വിവരം നൽകിയ ആൾ ജില്ല പൊലീസ് മേധാവി ഉൾപ്പെെടയുള്ളവർക്ക് പരാതി നൽകിയിരുന്നു. ശനിയാഴ്ച്ച ഇതുസംബന്ധിച്ച് ‘മാധ്യമ’ത്തിൽ വാർത്തവന്നതോടെയാണ് നടപടി വേഗത്തിലാക്കിയത്. ചേലക്കര സ്വദേശിയാണ് സസ്പെൻഷനിലായ വിൽസൻ ചെറിയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.