തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണക്കെടുതി നേരിടാൻ ഒമ്പത് ജില്ലകളിലെ കലക്ടർമാർക്ക് ജലവിഭവവകുപ്പ് രണ്ട് കോടി രൂപ വീതം അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് തുക അനുവദിച്ചത്. കടൽഭിത്തി നിർമാണവും അറ്റകുറ്റപ്പണികളും അടിയന്തരമായി നിർവഹിക്കുന്നതിനാണിതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.