തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാൻ ശിപാ ർശ. ഇതിനനുസൃതമായി നാലുവർഷത്തെ ബഹുവൈജ്ഞാനിക (മൾട്ടിഡിസിപ്ലിനറി) ഇൻറഗ്രേറ്റഡ് ബി.എഡ് കോഴ്സ് ആരംഭിക്കാനും കേന്ദ്രസർക്കാർ തയാറാക്കിയ അന്തിമ കരട് വിദ്യാഭ്യാസനയ ത്തിൽ നിർദേശിക്കുന്നു. ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട റിപ്പോർട്ടിന് വൈകാതെ കേന്ദ് രമന്ത്രിസഭ അംഗീകാരം നൽകും. നിലവിൽ ഹയർ സെക്കൻഡറിയും രണ്ട് വർഷത്തെ ടീച്ചർ ട്രെയിനിങ് കോഴ്സുമാണ് പ്രൈമറി സ്കൂൾ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത.
2030ഒാടെ സ്കൂൾ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത നാല് വർഷത്തെ ഇൻറഗ്രേറ്റഡ് ബി.എഡ് ബിരുദമായിരിക്കണം. എല്ലാ ടീച്ചർ ട്രെയിനിങ് കോളജുകളിലും ബഹുവൈജ്ഞാനിക വിദ്യാഭ്യാസ അടിസ്ഥാനത്തിലുള്ള നാലുവർഷത്തെ ഇൻറഗ്രേറ്റഡ് ബി.എഡ് കോഴ്സ് കൂടി ഉണ്ടാകണം. ബന്ധപ്പെട്ട വിഷയത്തിലും എജുക്കേഷനിലും ഇരട്ടബിരുദം നൽകുന്ന രീതിയിലായിരിക്കും കോഴ്സ്. മിടുക്കരായ വിദ്യാർഥികളെ ബി.എഡ് കോഴ്സിലേക്ക് ആകർഷിക്കാൻ സ്േകാളർഷിപ്പുകൾ നടപ്പാക്കണം. നിലവിലുള്ള മൂന്ന് വർഷ ബിരുദ കോഴ്സുകൾക്ക് പകരം നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഒാഫ് ലിബറൽ ആർട്സ് (ബി.എൽ.എ) കോഴ്സുകൾക്കും നയം ശിപാർശ ചെയ്യുന്നു.
ബി.എൽ.എ കോഴ്സ് പൂർത്തിയാക്കിയവർക്കും പി.ജി കോഴ്സ് പൂർത്തിയാക്കിയവർക്കും അധ്യാപനമേഖലയിേലക്ക് വരാൻ ഒരു വർഷ ബി.എഡ് കോഴ്സ് രൂപകൽപന ചെയ്യണം. ത്രിവത്സര ബിരുദ കോഴ്സ് കഴിഞ്ഞവർക്ക് വേണ്ടി രണ്ട് വർഷമുള്ള ബി.എഡ് കോഴ്സ് തുടരാം.നാല് വർഷ ഇൻറഗ്രേറ്റഡ് കോഴ്സുള്ളതും അക്രഡിറ്റേഷനുള്ളതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് മാത്രമായിരിക്കും മൂന്ന് തരത്തിലുള്ള ബി.എഡ് കോഴ്സുകളും നടത്താനാവുക.
അധ്യാപനത്തിൽ കൂടുതൽ സ്പെഷലൈസേഷൻ ആഗ്രഹിക്കുന്നവർക്കായി ഹ്രസ്വകാല പോസ്റ്റ് ബി.എഡ് സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കാം. 2009ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) പുതിയ നയത്തിനനുസൃതമായി 2021ഒാടെ എൻ.സി.ടി.ഇ പരിഷ്കരിക്കണം. അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടും ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.