തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ നടപടികളുടെ ആദ്യഘ ട്ടമായി കരട് സമീപനരേഖ എസ്.സി.ഇ.ആർ.ടി തയാറാക്കി. വൈകാതെ വിവിധതലങ്ങളിലുള്ള ചർച് ചക്കായി പ്രസിദ്ധീകരിക്കും. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേഗം പോരെ ന്നും ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾക്കിടെയാണ് കരടു രേഖക്ക് അന്തിമരൂപമായത്.
ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠ്യപദ ്ധതി ചട്ടക്കൂടും പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി 2018 ഒക്ടോബർ 23നാണ് തീരുമാനമെടുത്തത്. 2020 മുതൽ പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകം സ്കൂളുകളിൽ എത്തിക്കുന്നരീതിയിലാണ് ലക്ഷ്യമിട്ടത്.
സംസ്ഥാന സർക്കാറിെൻറ കാലാവധി മൂന്നരവർഷം പിന്നിട്ട സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ഇൗ സർക്കാറിെൻറ കാലാവധിക്കുമുമ്പ് പൂർത്തിയാകുമോ എന്നതും വിദ്യാഭ്യാസവകുപ്പിനെ അലട്ടുന്നുണ്ട്. ‘മതമില്ലാത്ത ജീവൻ’ പാഠഭാഗം ഉൾപ്പെടെ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് നടത്തിയ പാഠ്യപദ്ധതി പരിഷ്കരണം അന്ന് എൽ.ഡി.എഫ് സർക്കാറിനെ വിവാദച്ചുഴിയിലാഴ്ത്തിയിരുന്നു.
ചുരുങ്ങിയത് മൂന്നുവർഷമെങ്കിലുമെടുത്ത് മാത്രമേ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാക്കാനാകൂ. കഴിഞ്ഞ സർക്കാർ 2013ൽ തുടങ്ങിയ പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തിയായത് 2016ലാണ്. പാഠ്യപദ്ധതിതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ശിപാർശകൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിെൻറ രണ്ടാം ഭാഗം അടുത്ത മാസമേ സർക്കാറിന് സമർപ്പിക്കൂ. ഇതുകൂടി പരിഗണിച്ചുവേണം പാഠ്യപദ്ധതി പ്രവർത്തനങ്ങളിലേക്ക് കടക്കാൻ.
വിവിധതലങ്ങളിൽ നടന്ന കൂടിയാലോചനകൾക്കും ശിൽപശാലകൾക്കുമൊടുവിലാണ് കരട് സമീപനരേഖ തയാറാക്കിയത്. ചൊവ്വാഴ്ച നടന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിൽ കരട് സമീപനരേഖ തയാറാക്കിയവിവരം അറിയിച്ചെങ്കിലും പകർപ്പ് യോഗത്തിെൻറ പരിഗണനക്ക് വന്നില്ല. കരട് രേഖയിൽ വിവിധതലങ്ങളിൽ ചർച്ചകൾ നടന്നുവേണം അന്തിമ സമീപനരേഖ തയാറാക്കാൻ. ഇതിനുശേഷമാണ് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കലും പാഠപുസ്തക പരിഷ്കരണവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.