കോഴിക്കോട്: ഇന്ത്യയുമായി വർഷങ്ങളായി തുടരുന്ന സൗഹൃദബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അൽസാത്തി. അറബി ഭാഷ പഠനത്തിലടക്കം കേരളത്തിലെ സർവകലാശാലകളുമായി സഹകരിക്കുെമന്നും സൗദിയുടെ ഉന്നതതല സംഘത്തിനൊപ്പം കാലിക്കറ്റ് സർവകലാശാല സന്ദര്‍ശിച്ച അൽസാത്തി പറഞ്ഞു.
ഉൗർജ, ധനകാര്യ, സാേങ്കതിക, വിദ്യാഭ്യാസ കാര്യങ്ങളിൽ സൗദിയുടെയും ഇന്ത്യയുടെയും ബന്ധം ഉൗഷ്മളമാണ്. ഇന്ത്യയുെട നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി. കേരളത്തിലേക്ക് തെൻറ രാജ്യത്തുനിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇവിടത്തെ മുസലിംകൾ സൗദി അറേബ്യയിലെ ചലനങ്ങൾ വീക്ഷിക്കുന്നുണ്ട്. മക്ക, മദീന പോലുള്ള വിശുദ്ധ സ്ഥലങ്ങളിേലക്ക് എത്തുന്ന ഇന്ത്യക്കാരുെട എണ്ണം വർധിക്കുകയാണെന്നും അൽസാത്തി പറഞ്ഞു. സൗദിയിൽ േജാലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ കഠിനാധ്വാനികളാണ്. ഭീകരവാദത്തിനെതിരെ സൗദി ശക്തമായ നടപടികൾ തുടരുകയാണെന്നും അംബാസഡർ അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസരംഗത്ത് സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സൗദിയിലെ സര്‍വകലാശാലകള്‍ സഹകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിക്കുന്ന നിർദേശങ്ങള്‍ പരിഗണിക്കുമെന്നും അൽസാത്തി പറഞ്ഞു. രണ്ടു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിച്ചപ്പോൾ സൽമാൻ രാജാവിന് െകാടുങ്ങല്ലൂർ ചേരമാൻ ജുമ മസ്ജിദിെൻറ ചെറുരൂപം സമ്മാനിച്ച കാര്യവും അംബാസഡർ പ്രസംഗത്തിൽ പരാമർശിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് വ്യത്യസ്തമായ സെമസ്റ്ററുകൾ മറ്റൊരു സർവകലാശാലയിൽകൂടി പഠിക്കാനുള്ള പദ്ധതി ആലോചിക്കുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു.
വി.സി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹൻ, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്ന് അംബാസഡറെ സ്വീകരിച്ചു. സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ ഡോ. അബ്ദുല്ല ശത്വി, ഫസ്റ്റ് സെക്രട്ടറി മാജിദ് അല്‍ ഹര്‍ബി, മുന്‍ അറ്റാഷെ അഹ്മദ് അലി അല്‍റൂമി, സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഉപദേശകന് സുലൈമാന്‍ അല്‍ ബാത്ത്ലി, ഡോ. ഹുസൈന് മടവൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സിൻഡിക്കേറ്റ് അംഗങ്ങള്‍, പഠനവകുപ്പ് മേധാവികൾ, ഡീന്മാര്, ഡയറക്ടര്‍മാര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവരുമായി അംബാസഡര്‍ ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.