തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് നടൻ സന്തോഷ്. ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാൻ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് പറഞ്ഞു. തൃശൂർ പാട്ടുരായ്ക്കലിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിെൻറ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധർമ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് കെ. സുരേന്ദ്രെൻറ പേര് പറയാതെ സന്തോഷ് തുറന്നടിച്ചു. ഹിന്ദുവിന്‍റെ അവസ്ഥക്ക് കാരണം ഹിന്ദുക്കൾ തന്നെയാണ്. ഓരോരുത്തർക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാൻ തന്നെയാണ് കൊടുത്തത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മൾ കാണുന്നുണ്ട്. ഒരു നേതാവ് ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു. ഹിന്ദു സംഘടനകളുടെ തലപ്പത്തെത്തുന്നവർ ലീഡർ ആവുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന് ആൾദൈവങ്ങളെ ആവശ്യമില്ല -സന്തോഷ് പറഞ്ഞു.
ശബരിമല വിവാദ കാലത്ത് സംഘ്പരിവാർ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് പിന്നീട് ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി നേതൃത്വത്തിനോട് അകലത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.