നെയ്യാറ്റിൻകര: ‘ദൈവം വിധി നടപ്പാക്കി’; സനൽകുമാറിെൻറ ഭാര്യ വിജി കണ്ണീരടക്കാനാകാതെ പറഞ്ഞു. ഭർത്താവിെൻറ കല്ലറയിൽ നിന്ന് വിതുമ്പലോടെയാണ് അവർ ഇന്നലെ രാവിലെ ഉപവാസപന്തലിലെത്തിയത്. ഉടൻ ഡിവൈ.എസ്.പി ഹരികുമാറിെൻറ മരണവാർത്തയുമെത്തി. ‘ദൈവം വിധി നടപ്പാക്കി’ എന്ന് മാത്രം പറഞ്ഞ് അവർ ഉപവാസം അവസാനിപ്പിക്കുകയായിരുന്നു. തെൻറ മകനെ കൊന്നവർക്ക് ദൈവം നൽകിയ ശിക്ഷയാണിതെന്നായിരുന്നു മാതാവ് രമണിയുടെ പ്രതികരണം.
പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും മരണത്തിൽ സന്തോഷിക്കുന്നില്ലെന്നും സനലിെൻറ ബന്ധുക്കൾ പറഞ്ഞു. മരണം എല്ലാ കുടുംബത്തിനും തീരാനഷ്ടമാണ്. ജീവന് പകരം ജീവൻ എന്നതല്ല തങ്ങളുടെ ലക്ഷ്യം. നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കാനായിരുന്നു ശ്രമമെന്നും അവർ പറഞ്ഞു.
ഡിവൈ.എസ്.പിയുടെ മരണത്തെതുടർന്ന്, സനൽകുമാറിെൻറ കൊലപാതകത്തിൽ നീതിതേടി കുടുംബം തുടങ്ങിയ ഉപവാസം മണിക്കൂറുകൾക്കകം അവസാനിപ്പിച്ചു. ഡിവൈ.എസ്.പിയെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം തുടങ്ങിയത്. കൂട്ടുപ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.