തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടുകൊന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ്. അന്വേഷണസംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് യുവാവിെൻറ കുടുംബവും ബന്ധുക്കളും. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നാളെ ഹൈകോടതിയെ സമീപിക്കും.
തിരുവനന്തപുരത്ത് അഭിഭാഷകെൻറ ഒാഫിസിലെത്തി മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ട് നൽകുംവരെ ഡിവൈ.എസ്.പി തമിഴ്നാട്ടിലേക്ക് കടെന്നന്നായിരുന്നു അന്വേഷണസംഘം പ്രചരിപ്പിച്ചത്. ഇപ്പോൾ മധുരയിൽനിന്ന് ഹരികുമാറും ഇയാളെ സംഭവസ്ഥലത്തുനിന്ന് രക്ഷിച്ച വ്യവസായി ബിനുവും രക്ഷപ്പെെട്ടന്നാണ് പറയുന്നത്. ഇതെല്ലാം ഡിവൈ.എസ്.പിയെ രക്ഷിക്കാനുള്ള പൊലീസ് ‘കളി’യാണെന്ന് സൂചനയുണ്ട്. ഒളിവിൽ കഴിയുന്ന ഹരികുമാർ പൊലീസിലെ പല ഉന്നതരുമായും ബന്ധപ്പെടുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ കീഴടങ്ങാനാണ് സാധ്യത.
അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ നിലനിൽക്കുേമ്പാൾ എങ്ങനെ ഇയാൾ സ്വതന്ത്രമായി ചുറ്റിത്തിരിെഞ്ഞന്നതും ഒത്തുകളി വ്യക്തമാക്കുന്നതാണ്. വരുന്ന ബുധനാഴ്ചയാണ് ഹരികുമാറിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനിടെ അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് സനൽകുമാറിെൻറ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സനൽകുമാറിെൻറ ഭാര്യ വിജിയും സഹോദരിയും പറഞ്ഞു. അന്വേഷണസംഘം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനുവേണ്ടി െതരച്ചില്‍ നടത്തുന്നത്. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണെന്നും മധുരയിൽനിന്ന് മാറിയെന്നുമാണ് അന്വേഷണസംഘത്തിെൻറ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹരികുമാര്‍ പിടിച്ചുതള്ളിയ സനല്‍കുമാര്‍ കാറിടിച്ച് മരിച്ചത്. ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തുകയും സർവിസിൽനിന്ന് സസ്പെൻറും ചെയ്തിരുന്നു.
അന്വേഷണവിവരം ചോരുന്നെന്ന് സംശയം
തിരുവനന്തപുരം: കൊലേക്കസ് പ്രതിയായ ഡിവൈ.എസ്.പിയെ പിടികൂടാൻ നടത്തുന്ന അന്വേഷണ വിവരം പൊലീസ് സേനാംഗങ്ങളിൽനിന്ന് ചോരുന്നതായി സംശയം. പൊലീസ് അസോസിയേഷനുകളുടെ ഭാരവാഹികളുമായും ഉന്നതരുമായും അടുത്ത ബന്ധമുള്ള ഡിവൈ.എസ്.പി ബി. ഹരികുമാറിന് അന്വേഷണ വിവരം ചോർത്തിക്കൊടുക്കുകയാണെന്നും അതിനാലാണ് അയാൾക്ക് ഒളിസേങ്കതം അടിക്കടി മാറാനാകുന്നതെന്നും അന്വേഷണസംഘം സംശയിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഒരു നേതാവിന് ഹരികുമാറുമായി അടുത്ത ബന്ധമുണ്ട്. ഹരികുമാറിനെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയായി കൊണ്ടുവന്നതും ജീവനക്കാരെ നിശ്ചയിച്ചതും ഇൗ നേതാവാണ്. കൊലപാതകത്തിനു ശേഷവും ഹരികുമാർ ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
സനലിെൻറ ഭാര്യക്ക് ജോലിനൽകണം
തിരുവനന്തപുരം: സനൽകുമാറിെൻറ ഭാര്യ വിജിക്ക് ജോലിനൽകണമെന്ന് പൊലീസ് ശിപാർശ. ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് ശിപാർശ നൽകിയതായാണ് വിവരം. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
ക്രൈംബ്രാഞ്ച് റിപ്പോർട്ട് നാളെ കോടതിയിൽ
നെയ്യാറ്റിൻകര: ഡിവൈ.എസ്.പി തള്ളിയിട്ടതിനെതുടർന്ന് യുവാവ് വാഹനമിടിച്ചുമരിച്ച സംഭവത്തിൽ ൈക്രംബ്രാഞ്ച് തിങ്കളാഴ്ച കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകും. സാക്ഷിമൊഴിയടക്കം വിശദവിവരമടങ്ങിയ റിപ്പോർട്ടാണ് ഹാജരാക്കുക. പഴുതടച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ൈക്രംബ്രാഞ്ച് സംഘം.
സംഭവം നടന്ന കൊടങ്ങാവിളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും ൈക്രംബ്രാഞ്ച് സി.ഐ മോഹനെൻറ നേതൃത്വത്തിൽ തെളിവെടുത്തു. മുഖ്യസാക്ഷികളായ അനീഷ്, മാഹീൻകണ്ണ്, ആംബുലൻസ് ൈഡ്രവർ, നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ സനൽകുമാറിനെ പരിശോധിച്ച ഡോക്ടർ, സനലിെൻറ മാതാവ് എന്നിവരിൽനിന്ന് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.