തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം സുപ്രീംകോടതിയും റദ്ദാക്കിയത് സർ ക്കാറിന് തിരിച്ചടിയായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കേണ്ടിവരും. വിസമ്മതപത്രമാണ് സർക്കാർ ഏർപ്പെടുത്തിയത്. ഇനി സമ്മതപത്രം വാങ്ങേണ്ടിവരും. ഭരണാനുകൂല സംഘടനകൾ ഇത് വാങ്ങിയിരുന്നതായി സൂചനയുണ്ട്. പി.എഫിൽനിന്ന് അഡ്വാൻസ് എടുത്ത് നൽകാനും ശമ്പളകുടിശ്ശികയുടെ നാലാം ഗഡു കൈമാറാനും ലീവ് സറണ്ടർ വകമാറ്റാനും വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് നൽകിയ അപേക്ഷ സമ്മതപത്രമായി കണക്കാക്കാനാണ് സർക്കാർ നീക്കം. മാസം മൂന്ന് ദിവസത്തെ ശമ്പളം െവച്ച് നൽകുന്നവരിൽ ഭൂരിഭാഗവും സമ്മതപത്രം നൽകിയിട്ടില്ല.
ഒക്ടോബറിലെ ശമ്പള ബിൽ സാലറി ചലഞ്ച് തുക കിഴിച്ചാണ് ട്രഷറിയിൽ നൽകിയത്. ഭൂരിഭാഗം ബില്ലുകളിലും നടപടിയും പൂർത്തിയായി. സമ്മതപത്രം നൽകാത്തവരുടെ ശമ്പളം പിടിക്കില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിന് പുതിയ ഉത്തരവിറക്കണം. ഇൗ ഉത്തരവ് വൈകിയാൽ തുക പിടിക്കും. ഉത്തരവ് വന്നാൽ പുതിയ ശമ്പള ബിൽ നൽകേണ്ടിവരും. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.
ഒരു മാസത്തെ ശമ്പളം തന്നെ നൽകണമെന്ന പിടിവാശിയും വിസമ്മതപത്ര നിബന്ധനയുമാണ് എതിർപ്പിനും നിയമനടപടിക്കും വഴിെവച്ചത്. ഇഷ്ടമുള്ള തുക നൽകാൻ വ്യവസ്ഥ വേണമെന്നും അതിന് സമ്മതപത്രം വാങ്ങണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടത് സർക്കാർ അംഗീകരിച്ചില്ല. രണ്ടു ദിവസത്തെ ശമ്പളം നൽകാനാണ് ആദ്യം സർക്കാർ നിർദേശിച്ചത്. പിന്നാലെ ഒാണത്തിന് നൽകിയ 2750 രൂപ ഉത്സവബത്തയും പിടിച്ചു. ശേഷം ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് വ്യാപക എതിർപ്പുണ്ടാക്കിയത്.
ഹൈകോടതി തന്നെ വിസമ്മത പത്ര വ്യവസ്ഥ എടുത്തുകളഞ്ഞിരുന്നു. എന്നാൽ, സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു സർക്കാർ. 60 ശമാനത്തോളം ജീവനക്കാരാണ് ചലഞ്ചിൽ പെങ്കടുത്തത്. പൊലീസിലടക്കം വിസമ്മതപത്രം നൽകിയവരുടെ പേര് പുറത്തുവിട്ടു. നോട്ടീസ് ബോർഡിൽ ജീവനക്കാരുടെ പേര് പ്രദർശിപ്പിച്ച സംഭവവുമുണ്ടായി. പേര് പുറത്തുവിടുന്നത് കോടതി ശക്തമായി വിലക്കുകയായിരുന്നു. സാലറി ചലഞ്ചിൽ പെങ്കടുക്കുന്നവരുടെ സർവിസ് ബുക്കിൽ രേഖപ്പെടുത്താനുള്ള നീക്കവും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. പുതിയ ഉത്തരവ് വന്നാലും വിസമ്മതപത്രം നൽകിയവർ എത്രമാത്രം സഹകരിക്കുമെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.