കോഴിക്കോട്: പ്രാരാബ്ധങ്ങൾക്ക് നടുവിലും നാടിെൻറ അതിജീവനത്തിന് കരുതലാവുകയാണ് കോഴിക്കോട് മീഞ്ചന് ത കോളജിലെ ജീവനക്കാരി സൈനബ. ജോലിയിൽനിന്ന് വിരമിക്കുന്നത് വരെ എല്ലാ മാസവും 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് ഇവരുടെ തീരുമാനം.
കോളജിലെ പ്രിൻസിപ്പലിന് ഇതുസംബന്ധിച്ച കുറിപ്പ് അവർ വെള്ളപേപ്പറിൽ എഴുതിക്കൊടുത്തു. 2020 ഏപ്രിൽ മുതൽ സേവനത്തിൽനിന്ന് വിരമിക്കുന്നത് വരെ പ്രതിമാസ ശമ്പളത്തിൽനിന്ന് 1000 രുപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നായിരുന്നു ആ കുറിപ്പ്.
പോളിയോ വന്ന് തളർന്ന ഇടതുകാലുമായിട്ടാണ് സൈനബയുടെ ജീവിതം. ഭർത്താവ് ഒരുവശം തളർന്നുകിടപ്പാണ്. അതുകൊണ്ട് തന്നെ കുടുംബത്തിെൻറ അത്താണിയാണ് ഇവർ. വിവിധ ലോണുകളെല്ലാം കഴിഞ്ഞ് പ്രതിമാസം 13,000 രൂപയേ ഇവരുടെ കൈയിൽ കിട്ടു. അതിൽനിന്നാണ് അവർ തെൻറ കാരുണ്യത്തിെൻറ വാതിൽ തുറന്നിടുന്നത്.
ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ നേരിട്ടിട്ടുണ്ട് സൈനബ. ചെയ്യാത്ത ജോലികളില്ല. ഇഷ്ടികകളങ്ങളിലും ക്വാറിയിലുമെല്ലാം പണിയെടുത്തു. ഒടുവിലാണ് സർക്കാർ ജോലി ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കഷ്ടപ്പെടുന്നവർക്കായി തന്നെക്കൊണ്ട് കഴിയാവുന്ന വിധം ചെലവഴിക്കാൻ ഇവർ തീരുമാനിച്ചത്. വിരമിച്ചശേഷം ലഭിക്കുന്ന പെൻഷനിൽനിന്നും ഇതുപോലെ തുക മാറ്റിവെക്കണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.