ശബരിമല: മണ്ഡലകാലം തുടങ്ങി ആദ്യ അവധിദിനമായ ശനിയാഴ്ച ശബരിമലയിൽ തിരക്കേറി. മൂന്നു ദിവസമായി ഇടതടവില്ലാതെ ഭക്തജനപ്രവാഹമായിരുന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നുമുതൽ നെയ്യഭിഷേകത്തിനുള്ള കൂപ്പൺ ലഭിക്കുന്ന മാളികപ്പുറം ക്ഷേത്രത്തിനടുത്തുള്ള കൗണ്ടറിൽ ക്യൂവും തിരക്കുമായി. ശനിയാഴ്ച ഉച്ചക്ക് ക്ഷേത്രം അടച്ചപ്പോൾ ദർശനം ലഭിക്കാതെ കാത്തുനിന്നവരും പുതുതായി എത്തിയവരും സമ്മേളിച്ചതോടെ വടക്കേനടയിൽ പൊലീസിന് നിയന്ത്രിക്കാനാകാത്ത തിരക്കായിരുന്നു. ആദ്യം പതിനെട്ടാംപടി ചവുട്ടിയെങ്കിലും ദർശനം ലഭിക്കാത്തവരായിരുന്നു പലരും. ഒപ്പം കെട്ടില്ലാതെ ദർശനം നടത്തുന്നവരും നെയ്യഭിഷേകത്തിനെത്തിയവരും ചേർന്നു. ഇവിടത്തെ വിരിപ്പന്തൽ ഇപ്പോൾ ബാരിക്കേഡ് കെട്ടി പുതിയ ക്യൂ കോംപ്ലക്സ് ആക്കിയിട്ടുണ്ട്. നടപ്പന്തൽ മുതൽ പതിനെട്ടാംപടിവരെയും മാളികപ്പുറം മുതൽ എല്ലാ ഫ്ലൈഒാവറിലും തീർഥാടകർ തിങ്ങിനിറഞ്ഞതോടെ താഴെ വടംകെട്ടിയും താൽക്കാലിക ബാരിക്കേഡുകൾവെച്ചും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, കുട്ടികളുമായും മറ്റും നിൽക്കുന്നവർ ബുദ്ധിമുട്ടിയതോടെ ആർ.പി.എഫ് ഇടപെടേണ്ടിവന്നു. ഒടുവിൽ അവർകൂടി എത്തിയതോടെയാണ് തിരക്ക് നിയന്ത്രണവിധേയമായത്.
തമിഴ്നാട്ടിലേക്ക് 30 പുതിയ സർവിസ്
നട തുറന്ന് മൂന്നുദിവസം പിന്നിടവെ കെ.എസ്.ആർ.ടി.സി പമ്പ ഡിപ്പോ 17,02,390 രൂപ കലക്ഷന്‍ നേടി. വെള്ളിയാഴ്ച രാത്രി 12വരെയുള്ള കണക്കുപ്രകാരം പമ്പ ഡിപ്പോയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് 629 ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തി. നിലക്കല്‍-പമ്പ റൂട്ടില്‍ 597 സര്‍വിസ് ഇതുവരെ നടത്തി. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് പമ്പയില്‍നിന്ന് സര്‍വിസ് നടത്തുന്നതിന് 30 പുതിയ പെര്‍മിറ്റുകള്‍ ലഭിച്ചു. ചെന്നൈയിലേക്ക് നാല് ഡീലക്സ് ബസും രണ്ട് സ്കാനിയ ബസും സര്‍വിസ് നടത്തും.
മദ്യപിച്ചെത്തിയ ആളെ പിടികൂടി
മദ്യപിച്ചെത്തി നടപ്പന്തലില്‍ ബഹളമുണ്ടാക്കിയ ആളെ സന്നിധാനം പൊലീസ് പിടികൂടി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി സാംബശിവന് പിള്ളയാണ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അപകടകരമായി ട്രാക്ടര്‍ ഓടിച്ച ബിനുകുമാര്‍ എന്നയാളെയും പിടികൂടി ജാമ്യത്തില്‍വിട്ടു.
ഉരക്കുഴിയിൽ തിരക്ക്
ശബരിമല: ഉരക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു. വണ്ടിപ്പെരിയാറിൽനിന്ന് സത്രം, പുല്ലുമേട് വഴി വനപാതയിലൂടെ നടന്നെത്തുന്നവരാണ് അധികവും ഇവിടെ കുളിക്കാനെത്തുന്നത്. കാട്ടരുവിയിൽനിന്നുള്ള വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രത്യേകത. പാറയിടുക്കിൽ ഒരാൾക്ക് ഇറങ്ങിനിന്ന് കുളിക്കാവുന്ന ഉരലിെൻറ മാതൃകയിലുള്ള കുഴിയുണ്ട്. ഇതാണ് ഉരക്കുഴി. ഇൗ ഭാഗത്താണ് കഴിഞ്ഞദിവസം രാത്രി ആനയിറങ്ങിയത്. ശനിയാഴ്ച പുലർച്ച കാട്ടുപോത്തുകളുടെ സംഘമെത്തി. വനപാലകരും ഇവിടെ ഡ്യൂട്ടിക്കുള്ള പൊലീസുകാരും ചേർന്ന് വലിയ ടോർച്ച് തെളിച്ചാണ് ഒാടിച്ചുവിട്ടത്.തണുത്ത വെള്ളത്തിൽ യാത്രകഴിഞ്ഞ് കുളിക്കുേമ്പാൾ നല്ല ഉന്മേഷമാണ് ശബരിമല തീർഥാടകർക്ക് ലഭിക്കുക. പണ്ടെങ്ങോ ഉരുൾപൊട്ടലിലൂടെ ഉണ്ടായതാണ് ഉരക്കുഴി എന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.