ശബരിമല: സന്നിധാനത്ത് പൊലീസ് ബൂട്ടിട്ട് കയറിയത് ആചാരലംഘനമായതിനാൽ ക്ഷേത് രത്തിൽ പരിഹാരക്രിയകൾ നടത്തി. ട്രാന്‍സ്ജെന്‍ഡറുകൾക്ക് സുരക്ഷയൊരുക്കുന്നതിെ ൻറ ഭാഗമായി മാളികപ്പുറം മേൽപ്പാലത്തിലാണ് ചൊവ്വാഴ്ച പൊലീസുകാർ ബൂട്ടിട്ട് കയറിയത്.
തന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ബുധനാഴ്ച ഉച്ചപൂജക്ക് മുമ്പ് ‘പഞ്ചപുണ്യാഹം’ നടത്തിയത്. ശ്രീകോവിലിന് മുന്നിലെ വലിയമ്പലത്തിലായിരുന്നു ഇത്. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ അഞ്ച് ശാന്തിമാരാണ് ചടങ്ങ് നടത്തിയത്. ശ്രീകോവിലിനുള്ളിൽ പുണ്യാഹം നടത്തിയശേഷം തിരുമുറ്റത്തും ശുദ്ധിക്രിയ നടത്തി.
ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷയൊരുക്കുന്നതിന് സ്ട്രൈക്കിങ് ഫോഴ്സിനെയാണ് നിയോഗിച്ചിരുന്നത്. മാളികപ്പുറം ഫ്ലൈ ഓവറിൽ നിയോഗിക്കപ്പെട്ടവരാണ് ബൂട്ടും ലാത്തിയും ഷീൽഡുമായി എത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ജി. ജയദേവ് അറിയിച്ചിട്ടുണ്ട്. പൊലീസ് നടപടിയിൽ വീഴ്ച സംഭവിച്ചതായി അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്തും പതിനെട്ടാംപടിക്ക് മുകളിൽ പൊലീസ് ബൂട്ട്സും ലാത്തിയും ഷീൽഡും ഉപയോഗിച്ചിരുന്നില്ല. സന്നിധാനത്ത് കൊടിമരത്തിന് സമീപം പൊലീസ് ലാത്തികൾ കൂട്ടിെവച്ചിരുന്നതും വിമർശനത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.