സന്നിധാനം: ചിത്തിര ആട്ട വിശേഷത്തിനായി തുറന്ന ശബരിമല നട അടച്ചു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ പടി പൂജ പൂർത്തിയാക്കിയാണ് ഹരിവരാസനം പാടി നട അടച്ചത്. ഇതോടെ 29 മണിക്കൂർ നീണ്ട തീർഥാടനം അവസാനിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്കായിരുന്നു ക്ഷേത്ര നട തുറന്നത്. നട തുറക്കുന്നതിനെ തുടർന്ന് പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രിയോടെ പിൻവലിക്കും. മണ്ഡലം-മകര വിളക്ക് തീർഥാടനത്തിനായി ഇൗ മാസം16നാണ് (വൃശ്ചികം ഒന്നിന്) ക്ഷേത്ര നട ഇനി തുറക്കുക.
തുലാ മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നപ്പോഴുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു പൊലീസ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനെയെല്ലാം മറി കടന്നുകൊണ്ട് സന്നിധാനത്ത് ഇന്നും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.