പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് ആഴി തെളിച്ചതോടെ ഭക്തർ ദർശനം നടത്തി. വിശേഷാൽ പൂജകൾ ഉണ്ടായിരുന്നില്ല. ഞായറാഴ്ച പുലർച്ച 3.30ന് നട തുറക്കും. തുടർന്ന് അഭിഷേകം നടക്കും. മകരവിളക്ക് കാലത്തെ പ്രധാന ചടങ്ങുകളിലൊന്നായ എരുമേലി പേട്ടതുള്ളൽ ജനുവരി 11ന് നടക്കും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും.
പമ്പസദ്യയും പമ്പവിളക്കും 13നാണ്. 14നാണ് മകരവിളക്ക്. അന്നുമുതൽ 18വരെ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് നടക്കും. 19ന് പന്തളം രാജാവിെൻറ ദർശനം. 20ന് രാവിലെ നട അടക്കും. തുടർന്ന് തിരുവാഭരണയാത്ര പന്തളത്തേക്ക് മടക്കം. 21ന് പെരുനാട് ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. 23ന് രാവിലെ പന്തളത്ത് തിരികെ എത്തും. തുടർന്ന് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.