തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചാരണം മാറിമറിഞ്ഞ് ഒടുവിലെത്തിയത് ശബരിമലയിൽ. ശബരിമല മുഖ്യവിഷയമാക്കി ബി.ജെ.പി പ്രചാരണം തുടരവെ യാണ് എൽ.ഡി.എഫും യു.ഡി.എഫും ഇൗ വിഷയത്തിലേക്ക് പ്രചാരണം കേന്ദ്രീകരിക്കുന്നത്. പ്രധാ നമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങളെ അതേനാണയത്തിൽ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി തന്നെ രംഗത്തെത്തിക്കഴിഞ്ഞു. കോൺഗ്രസും ശബരിമല മുഖ്യവിഷയമാക്കാനുള്ള നീക്കത്തിലാണ്. യു.പി.എ സർക്കാർ അധികാരത്തിൽവന്നാൽ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാൻ നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിക്കഴിഞ്ഞു.
ദൈവനാമം ഉച്ചരിച്ചതിെൻറ പേരിൽ ആരെ ജയിലിലടച്ചെന്ന് പറയാൻ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്. മോദിയുടെ വിശ്വാസസംരക്ഷണം സംബന്ധിച്ച പ്രസ്താവനക്കെതിരെ കോൺഗ്രസും രംഗത്തെത്തി. അധികാരത്തിലിരുന്നപ്പോൾ ചെയ്യാത്ത എന്ത് വിശ്വാസ സംരക്ഷണമാണ് ഇനി ചെയ്യാൻ പോകുന്നതെന്ന ചോദ്യമാണ് ചെന്നിത്തല ഉന്നയിച്ചത്. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം ആദ്യംമുതൽ തന്നെ കാറ്റിൽപറത്തിയായിരുന്നു ബി.ജെ.പി പ്രചാരണം. മതങ്ങളെ അപകീർത്തിപ്പെടുത്തുന്ന നിലയിലേക്ക് പ്രചാരണം മാറി. അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറെ പരസ്യമായി വെല്ലുവിളിച്ച് ബി.ജെ.പി പ്രചാരണരംഗത്ത് സജീവമായി. അതിെൻറ ഭാഗമായാണ് വിശ്വാസ സംരക്ഷണം സംബന്ധിച്ച മോദിയുടെ പ്രസ്താവന.
അതിനെ പ്രതിരോധിക്കുന്ന നിലയിലേക്ക് എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും പ്രചാരണവും അവസാനഘട്ടത്തിൽ മാറുകയാണ്.
വിശ്വാസം സംരക്ഷിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പാക്കാൻ മാത്രമാണ് സർക്കാർ ശ്രമിച്ചതെന്നും ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയമായി ശബരിമലയെ ഉപയോഗിക്കുകയായിരുന്നുമുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. വിശ്വാസസംരക്ഷണം തന്നെയാകും യു.ഡി.എഫും പറയാതെ പറയുക. എന്നാൽ ബി.ജെ.പിയെ സഹായിക്കുകയെന്ന ലക്ഷ്യേത്താടെ ശബരിമല കർമസമിതി ഉൾപ്പെടെ രംഗത്തെത്തിയത് പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട്. ശബരിമല കർമസമിതിയുടെ പ്രാർഥന ഉൾപ്പെടെ ഇന്നും സെക്രേട്ടറിയറ്റിന് മുന്നിലുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പരാതിയുമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.