കൊച്ചി: ശബരിമല മതേതര സ്വഭാവത്തിലുള്ള ക്ഷേത്രമെന്ന് ഹൈകോടതി. അഹിന്ദുക്കളെ പ്രവ േശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂർ ഊരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹരജിയിലാ ണ് കോടതിയുടെ വാക്കാൽ നിരീക്ഷണം. ഈ സാഹചര്യത്തിൽ ഹരജിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ യേശുദാസിെൻറ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്? ഇതു മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും പറയുമോ? ശബരിമലയുമായി ബന്ധമുള്ള വാവര് സ്വാമിയും അഹിന്ദുവല്ലേയെന്നും കോടതി ചോദിച്ചു.
എന്നാൽ, ഹരിവരാസനം മന്ത്രമല്ലെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.അതേസമയം, ശബരിമലയിൽ യുവതീ പ്രവേശന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു. പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്ന ഹരജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊലീസുകാർ നിലക്കലിലും പമ്പയിലുമായി വാഹനങ്ങൾ തകർത്തതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
മാസ പൂജ: ഭക്തരുമായെത്തുന്ന ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാം –ഹൈകോടതി കൊച്ചി: മാസ പൂജക്ക് ഭക്തരുമായെത്തുന്ന ചെറുവാഹനങ്ങൾ പമ്പ വരെ കടത്തിവിടണമെന്ന് ഹൈകോടതി. മാസപൂജക്ക് നട തുറക്കുമ്പോൾ തിരക്ക് കുറവായിരിക്കുമെന്നത് കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് ഇൗ നിർദേശം നൽകിയത്. നിലക്കലിൽനിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് നിർദേശം. പമ്പയിലെത്തുന്ന ചെറുവാഹനങ്ങൾ ഭക്തരെ ഇറക്കിയശേഷം നിലക്കലിലേക്ക് തിരിച്ചുപോകണം, ദർശനം കഴിഞ്ഞു മടങ്ങിയെത്തി ഭക്തർ വിളിക്കുന്ന മുറക്ക് ഇൗ വാഹനങ്ങൾ വീണ്ടും പമ്പയിലേക്ക് എത്തണം, ഒരു ദിവസം 2000 വാഹനങ്ങൾ അനുവദിക്കാം, വലിയ വാഹനങ്ങൾ അനുവദിക്കില്ല, ഗതാഗതക്കുരുക്ക് ഉണ്ടായാൽ പൊലീസിന് നിയമാനുസൃതം നടപടിയെടുക്കാം, നട തുറക്കുന്ന ദിവസം ഉച്ചക്ക് 12 മണി മുതൽ ചെറുവാഹനങ്ങൾ അനുവദിക്കാം തുടങ്ങിയവയാണ് കോടതിയുടെ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.