കോഴിക്കോട്: ശബരിമലയിൽ ബി.ജെ.പിയുടെ നിലപാടിന് മാറ്റമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ശബരിമല സംസ്ഥാന വിഷയമാണെന്നും നിയമനിർമാണം വേണമെന്നും വിശ്വാസ സംരക്ഷണത്തിനായി ഏതറ്റംവരെയും പോകുമെന്നു തന്നെയാണ് ബി.ജെ.പിയുടെ എപ്പോഴത്തെയും നിലപാട്. യു.ഡി.എഫാണ് ജനങ്ങളെ വഞ്ചിച്ചത്.
മുതിർന്ന നേതാവായ എ.കെ. ആൻറണി ശബരിമല കേന്ദ്ര സർക്കാറിെൻറ പരിഗണനാ വിഷയമാണെന്ന് പറയുന്നു. ശബരിമല വിധി വന്നപ്പോൾ സ്ത്രീകൾ കയറുന്നതിനെ സ്വാഗതം ചെയ്തവരാണ് അവർ. ശബരിമലയിൽ ആദ്യം സമരം തുടങ്ങിയത് ബി.ജെ.പിയാണ്. പിന്നീട് യു.ഡി.എഫ് വന്നു. അവർ സമരം വഴിയിൽ ഉപേക്ഷിച്ചു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ വിശ്വാസികളെ അടിച്ചമർത്തിയ സി.പി.എം ഇേപ്പാൾ വിശ്വാസികളോട് മാപ്പു പറയുകയാണെന്നും ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നാം പാർട്ടിയല്ല. ഒന്നും രണ്ടും സ്ഥാനത്തുള്ള പാർട്ടിയാണ്. ബി.ജെ.പിക്കെതിരെ ജനങ്ങളിൽ നിറച്ച ഭയം മാറിവരുന്നുണ്ട്. അതിെൻറ തെളിവാണ് മതമേലധ്യക്ഷന്മാർ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തതും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെയും മറ്റും പൊന്നാട ചാർത്തി ആദരിച്ചതും. ന്യൂനപക്ഷങ്ങളിൽ ഭയം വിതച്ച് ബി.ജെ.പിയിലേക്കുള്ള കവാടം കൊട്ടി അടച്ചിരിക്കുകയായിരുന്നു. ആ തടസ്സം മാറിയത് സ്വാഗതാർഹമാണ്.ഇത് കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മറ്റം ഉണ്ടാക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.