തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കതിരൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു.
എരഞ്ഞോളി കുടക്കളത്തെ പാലാപ്പറമ്പത്ത് ഹൗസില്‍ പ്രഭേഷിനെയാണ് (25) അറസ്റ്റ്ചെയ്തത്. ബുധനാഴ്ച വൈകീട്ട് 5.45നാണ് നായനാര്‍ റോഡില്‍ ബോംബെറിഞ്ഞത്. പിടിയിലായ പ്രഭേഷ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബോംബേറില്‍ സി.പി.എം മലാല്‍ ബ്രാഞ്ചംഗവും ഓട്ടോഡ്രൈവറുമായ മലാലിലെ വലിയപറമ്പത്ത് റിനീഷ്, ബന്ധുവും ടാക്സിഡ്രൈവറുമായ വലിയപറമ്പത്ത് സുരേന്ദ്രന്‍, എറണാകുളം സ്വദേശിയും തലശ്ശേരി ബ്ളോക്ക്പഞ്ചായത്ത് ഓഫിസിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുമായ ശ്രീകുമാര്‍, സുഹൃത്ത് വയനാട് പുല്‍പള്ളി സ്വദേശി വേലിപറമ്പത്ത് അനില്‍, സ്റ്റേഷനറി വ്യാപാരി രാമചന്ദ്രന്‍, ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമുണ്ടായിരുന്ന രവീന്ദ്രന്‍, ടയര്‍ റീസോളിങ് നടത്തുന്ന രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.