പാലക്കാട്: ദേശീയപാത ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനടുത്ത് എരുവരി തോട്ടിൽ മലപ ്പുറം സ്വദേശികളായ രണ്ട് പേരുടെ ഒരു കോടിയോളം രൂപയും കാറും കവർന്ന സംഘത്തിലെ നാലു പേർ പ ിടിയിൽ. ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി മായിത്തറ പോളക്കാട് കൊച്ചുവെളി വീട്ടിൽ പി.പി. അര ുൺ (31), മായിത്തറ കുറ്റുവേലി പുകലപുരക്കൽ വീട്ടിൽ രാഹുൽ രാജ് (28), തണ്ണീർമുക്കംവെളി വാരണം കോലോത്ത് മുകേഷ് (28), മായിത്തറ കുറ്റുവേലി വലിയാടത്തുചിറ അനീഷ് (31) എന്നിവരെയാണ് ഹേമാംബിക നഗർ സി.ഐ എ.ജെ. ജോൺസണിെൻറ നേതൃത്വത്തിൽ പാലക്കാട് പുതുപ്പരിയാരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
മേയ് രണ്ടിന് രാവിലെയാണ് അറസ്റ്റിന് ആധാരമായ സംഭവം. കോയമ്പത്തൂരിൽനിന്ന് സ്ഥലം വിറ്റ തുകയുമായി മലപ്പുറത്തേക്ക് വരുകയായിരുന്ന കാറിനെ പിന്തുടർന്ന് മൂന്ന് കാറുകളിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. മലപ്പുറം സ്വദേശികളുടെ വാഹനത്തിന് പിറകിൽ ലാൻസർ കാർ ഇടിച്ചു അപകടമുണ്ടാക്കിയായിരുന്നു കവർച്ച. തുകയുമായി വന്ന കാറും ഇവർ കൊണ്ടുപോയി.
കവർച്ച സംഘം സഞ്ചരിച്ച കാറുകളിലൊന്ന് ആലത്തൂരിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിലൊരാളായ അരുൺ മറ്റൊരാളുടെ കൈവശം ഏൽപിച്ച കാറും ആലപ്പുഴയിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കവർച്ച നടന്ന് ഒന്നര മണിക്കൂറിനകം പ്രതികളെക്കുറിച്ച് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.