തിരുവനന്തപുരം: പുഴകളും തടാകങ്ങളും അടക്കം ജലസ്രോതസ്സുകളിൽ മാലിന്യമെറിയുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകുംവിധം നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത്തരക്കാരെ മൂന്നു വർഷം തടേവാ രണ്ടു ലക്ഷം രൂപ പിഴേയാ രണ്ടും കൂടിയോ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ഇതിെൻറ കരട് ബിൽ അംഗീകരിച്ച മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
വ്യവസായിക-ഗാർഹിക മാലിന്യം ജലസ്രോതസ്സുകളിൽ തള്ളുന്നതിന് നിലവിലെ നിയമത്തിൽ വിലക്കുണ്ട്.10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പിഴ. തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് 2003ലെ കേരള ഇറിഗേഷന്‍ ആൻഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ചപ്പുചവറുകൾ, മാലിന്യം, വിസർജ്യ വസ്തുക്കൾ, മലിനജലം തുടങ്ങിയവ ജലസംഭരണികളിലും മറ്റു ജലസ്രോതസ്സുകളിലും തള്ളരുതെന്ന പുതിയ വ്യവസ്ഥ കൂടി നിയമഭേദഗതിയിൽ ഉൾപ്പെടുത്തി. ഒരു വിധത്തിലും ജലം മലിനമാകാൻ പാടില്ല.
ജലവിഭവ വകുപ്പിന് കീഴിെല ഡാമുകളുടെ 500 മീറ്ററിനുള്ളിൽ മണൽ വാരുന്നതിന് നിലവിെല നിയമം അനുസരിച്ചു വിലക്കുണ്ട്. വാരിയാൽ രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഈ ശിക്ഷയും മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയുമായി ഉയർത്തിയിട്ടുണ്ട്.
നിയമം അനുസരിച്ചുള്ള ശിക്ഷ വിധിക്കാനുള്ള അധികാരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികൾക്ക് നൽകി. കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ഉറപ്പാണ്. ഡാം സുരക്ഷാ അതോറിറ്റിയിൽ ഐ.ജി റാങ്കിെല പൊലീസ് ഉദ്യോഗസ്ഥനെ അംഗമാക്കാനുള്ള വ്യവസ്ഥയും പുതുതായി നിയമത്തിൽ ഉൾപ്പെടുത്തി.
സംസ്ഥാനത്തെ ഭൂരിഭാഗം നദികളും കായലുകളും കുളങ്ങളും മലിനമാണ്. ഇതിലേക്ക് മാലിന്യമെറിയുന്നവരെ പിടികൂടുന്നില്ലെന്ന് മാത്രമല്ല, പിടിച്ചാൽതന്നെ നാമമാത്രമായ ശിക്ഷയാണ് നൽകുന്നത്. ഇൗ സാഹചര്യത്തിലാണ് സർക്കാർ നടപടി കർക്കശമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.