റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തി‍െൻറ ഫ്ലോട്ട് തള്ളി

തിരുവനന്തപുരം: ഇത്തവണത്തെ ഡൽഹി റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തി‍െൻറ ഫ്ലോട്ട് ഉണ ്ടാകില്ലെന്നുറപ്പായി. റിപ്പബ്ലിക്ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാ നങ്ങളുെട യോഗത്തിൽനിന്ന് കേരളത്തെ ഒഴിവാക്കി. നേരത്തേയും കേരളത്തിെൻറ ഫ്ലോട്ട് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ അനുമതി ലഭിച്ചിരുന്നു. ഒാച്ചിറ കെട്ടുകാഴ്ചയായിരുന്നു വിഷയം.

ഇത്തവണ ഗാന്ധിജിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ച് വൈക്കം സത്യഗ്രഹവുമയി ബന്ധപ്പെട്ടാണ് ഫ്ലോട്ട് തയാറാക്കാൻ ഉദേശിച്ചത്. വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവും ഉള്‍പ്പെട്ട നവോത്ഥാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് രൂപകൽപന ചെയ്തത്. ഫ്ലോട്ടിന് പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉണ്ടായിരുന്നു. പരേഡി‍െൻറ ഭാഗമാകുന്ന അന്തിമ പട്ടികയിൽ കേരളം ഉള്‍പ്പെട്ടിട്ടില്ല. എന്നാൽ, ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

നേരത്തെ 2015 ലും 2016ലും കേരളത്തി‍െൻറ ഫ്ലോട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാൽ 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഫ്ലോട്ടിന് അഞ്ചാം സ്ഥാനവും ലഭിച്ചു. 2014ൽ കേരളത്തി‍െൻറ ഫ്ലോട്ടിന് മികച്ച ദൃശ്യാവിഷ്കാരത്തിനുള്ള സ്വര്‍ണമെഡൽ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Republic Day Flought by Kerala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.