തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ മിനിമം കമീഷന് 16,000ത്തില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തി. 14,435 വ്യാപാരികൾക്ക് പ്രയോജനം ലഭിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് നൽകുന്ന അധികതുക അന്ത്യോദയ കാര്‍ഡ് ഉടമകള്‍ ഒഴികെയുള്ളവരില്‍നിന്ന് ഈടാക്കും. അതിനാല്‍ അരിയിലും ഗോതമ്പിലും ഓരോ രൂപയുടെ വര്‍ധന ഉണ്ടാകും.
എ.എ.വൈ ഒഴികെ എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കും. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈക്കോക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നല്‍കാനാണ് മന്ത്രിസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.