തിരുവനന്തപുരം: മാർക്ക്ദാനത്തിന് പിന്നാലെ മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപ ണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പില്‍ മന്ത്രി ഇടപെെട്ടന്ന് രേഖകൾ സഹിതം പ്രതിപക്ഷനേതാവ് വാർത്തസമ്മേള നത്തിൽ ആരോപിച്ചു. പരീക്ഷയുടെ രഹസ്യാത്മകത തകര്‍ക്കുന്നതാണ് മന്ത്രിയുടെ ഇടപ െടലെന്ന് ആരോപിച്ച ചെന്നിത്തല, ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പുതിെയാരു പരാതി ക ൂടി ഗവര്‍ണര്‍ക്ക് നൽകിയെന്നും അറിയിച്ചു.
എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സ ാങ്കേതികസര്വകലാശാലയില് ചോദ്യപേപ്പര്‍ തയാറാക്കലും പരീക്ഷനടത്തിപ്പും പരിഷ്കരിച്ച് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിെച്ചന്ന ആരോപണമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചിരിക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കേറ്റോ അക്കാദമിക് സമിതികളിലോ ചര്‍ച്ച ചെയ്യാതെ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിച്ചുകൊണ്ട് ഇക്കാര്യത്തില്‍ മന്ത്രി നേരിട്ട് കഴിഞ്ഞവർഷം നവംബർ 18ന് വി.സിക്ക് ഉത്തരവ് നല്‍കുകയായിരുന്നു. ഇതേ നിർദേശം തൊട്ടടുത്തദിവസംതന്നെ അക്ഷരംപ്രതി ഉത്തരവായി വി.സി പുറത്തിറക്കുകയും ചെയ്തു. സര്‍വകലാശാല ഉത്തരവില്‍ ഇതിനുള്ള നിർദേശം എവിടെനിന്ന് വന്നുവെന്നുപോലും വ്യക്തമാക്കിയിട്ടില്ല.
സര്‍വകലാശാല പരീക്ഷ സംബന്ധിച്ച കാര്യങ്ങളുടെ നടത്തിപ്പിനായി എക്സാമിനേഷന് മാനേജിങ് കമിറ്റി രൂപവത്കരിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്. പരീക്ഷകാര്യങ്ങള് നോക്കുന്നതിന് നിലവിലുണ്ടായിരുന്ന എക്സാമിനേഷന് മാനേജ്മെൻറ് സിസ്റ്റംസ് പരീക്ഷാ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരുന്നു. അത് മാറ്റിയാണ് ആറ് പേരടങ്ങുന്ന കമ്മിറ്റിക്ക് പരീക്ഷചുമതല നല്‍കിയത്. ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയത് ഉത്തരവിലെ സംശയകരമായ കാര്യമാണ്. അതിരഹസ്യസ്വഭാവത്തിൽ ചോദ്യപേപ്പര്‍ തയാറാക്കേണ്ട ചുമതല നേരേത്ത പരീക്ഷകണ്‍ട്രോളർക്ക് മാത്രമായിരുന്നു. ആ ചുമതല കൈമാറിയത് രഹസ്യാത്മകത തകർക്കുന്നതാണ്.
ചോദ്യപേപ്പര്‍ തയാറാക്കാൻ ഡീനിനും ചുമതല നല്‍കിയത് സര്വകലാശാലനിയമത്തിെൻറ നഗ്നമായ ലംഘനമാണ്. മാത്രമല്ല, ഇത്തരത്തില്‍ ഘടനാപരമായ സുപ്രധാന മാറ്റം വരുത്തുമ്പോള്‍ അക്കാര്യം സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. മന്ത്രിയുടെ ഓഫിസില്‍ നിർദേശം തയാറാക്കുകയും അത് മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വി.സിയോട് ആജ്ഞാപിക്കുകയുമായിരുന്നു.
ഇത്തരത്തിൽ വി.സിക്ക് ഉത്തരവ് നല്കാന് മന്ത്രിക്ക് അധികാരമില്ല. മറിച്ചുണ്ടായത് സര്‍വകലാശാലയുടെ സ്വയംഭരണത്തിന്മേലുള്ള കൈയേറ്റമാണ്.ഉന്നതവിദ്യാഭ്യാസമേഖലയുടെ മൂല്യം തകര്‍ക്കുംവിധം മന്ത്രി ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് കുഭകോണത്തിെൻറ വിവരങ്ങള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനംപാലിക്കുന്നത് ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രിയെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം വേണം –കെ.എസ്.യു
കോട്ടയം: എം.ജി സർവകലാശാലയിൽ അദാലത്തിെൻറ മറവിൽ നിയമവിരുദ്ധമായി മാർക്ക് ദാനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ നടപടി സ്വീകരിക്കാൻ തയാറായില്ലെങ്കിൽ സെക്രേട്ടറിയറ്റ് മാർച്ചടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുേപാകും. അഴിമതിയും സ്വജനപക്ഷപാതവുമാണ് എം.ജി സർവകലാശാലയിൽ നടക്കുന്നത്. ഇക്കാര്യങ്ങൾ ഗവർണറെ കണ്ട് ബോധ്യപ്പെടുത്തും.
സംസ്ഥാന അത്ലറ്റിക് മീറ്റിൽ വളൻറിയറായിരുന്ന വിദ്യാർഥി ഹാമർ തലയിൽ വീണ് മരിച്ച സംഭവത്തിൽ വീഴ്ചവരുത്തിയ സംഘാടകർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോൺ, കോട്ടയം ജില്ല പ്രസിഡൻറ് ജോർജ് പയസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.