പത്തനംതിട്ട: വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ട് പരീക്ഷണമാണ് ഇത്തവണ നോമ്പ് കാലത്ത്. ഒന്ന് കോവിഡി േൻറത്, മറ്റൊന്ന് വീടുകളിൽ തന്നെ തളക്കപ്പെട്ടരിക്കുന്നത്. ഇവ രണ്ടിനെയും അതിജയിക്കലാണ് സത്യവിശ്വാസികളുടെ നോമ്പിെൻറ ചൈതന്യം എന്നുപറയുന്നതെന്ന് പത്തനംതിട്ട ടൗൺ പള്ളി ചീഫ് ഇമാം എ. അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി. വ്രതാനുഷ്ഠാനത്തെക്കുറിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എെൻറ ജീവിതത്തിൽ ഇന്നേവരെ ഇതുപോലൊരു സന്ദർഭമുണ്ടായിട്ടില്ല. നൂറുവയസ്സ് പിന്നിട്ടവർ പോലും പറയുന്നത് നോമ്പുകാലത്ത് പള്ളികൾ അടച്ചിടുന്നത് കേട്ടിട്ടുപോലുമില്ലെന്നാണ്. ഇന്നേവരെ ജുമാനമസ്കാരം അറിഞ്ഞുകൊണ്ട് നഷ്ടപ്പെടാത്തവരാണ് ഞങ്ങളൊക്കെ. ഇപ്പോൾ അറിഞ്ഞുകൊണ്ട് നഷ്ടെപ്പടുകയാണ്. പ്രവാചകെൻറ കാലത്തും മാരകമായ രോഗം പടർന്നപ്പോൾ വീടുകളിൽ നിങ്ങൾ നമസ്കരിച്ചുകൊള്ളാൻ അദ്ദേഹം കൽപിച്ചു. ആ വചനം സാധൂകരിക്കാൻ നമുക്കും അവസരംവന്നകാലമാണിത്.
ഇത് നിരാശയുടെ നോമ്പുകാലമല്ല. പ്രതീക്ഷയുടെയും പുതിയ അനുഭവങ്ങളുടെയും കാലമാണ്. മനുഷ്യെൻറ കഴിവുകൾക്ക് പരിമിതിയുണ്ട്. പടച്ചവെൻറ കഴിവുകൾക്ക് പരിമിതിയില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരെ പള്ളികളിൽനിന്ന് തടയെപ്പട്ടിരിക്കുന്നു. ഒരുപാട് നന്മകൾ ഈ നോമ്പുകാലത്ത് കിട്ടുന്നില്ലെന്ന് തോന്നിയേക്കാം. പക്ഷേ, അവരുടെ വീടുകളിൽ അല്ലാഹു എല്ലാ നന്മകളും അവർക്ക് ഒരുക്കിെവച്ചിരിക്കുന്നത് തിരിച്ചറിയാതെ പോകരുത്. നോമ്പുകാലത്ത് ഇതുവരെ സ്ത്രീകൾ മാത്രമാണ് അടുക്കളയിൽ പണിയെടുത്തിരുന്നത്. ഇപ്പോൾ പുരുഷന്മാരും മക്കളുമെല്ലാം വീട്ടിലുണ്ട്. അവരെല്ലാം ഒത്തുചേർന്ന് അമ്മമാരെ സഹായിക്കുകയും നോമ്പുതുറയുടെ സമയേത്തക്ക് വേണ്ട ആഹാര വിഭവങ്ങൾ ഉണ്ടാക്കാനും ലഭിച്ച അവസരമാണ്.
കുടുംബാംഗങ്ങൾ ഒരുമിച്ച് വീടുകളിൽ നോമ്പുതുറ സന്തോഷത്തോടെ നടത്തണം. അയൽപക്കക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടാതിരിക്കുക. നോമ്പുകാലത്തെ ഏറ്റവും വിശേഷപ്പെട്ടതാണ് നോമ്പുതുറക്ക് ശേഷമുള്ള പ്രാർഥന. രാത്രിയിലെ തറാവീഹ് നമസ്കാരം പുരുഷന്മാർ വീടുകളിൽ നിർവഹിക്കേണ്ടിവരുന്നത് ആദ്യമാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് തറാവീഹ് നമസ്കാരം നിർവഹിക്കുകയാണ് വേണ്ടത്. കൂടുതൽ ഒഴിവ് സമയം ലഭിച്ചിരിക്കുകയാണ്. ഇത് കൂടുതൽ പ്രാർഥനകൾക്ക് വിനിയോഗിക്കാനാവും. ദിനചര്യകൾക്കും പ്രാർഥനകൾക്കും ടൈംടേബിൾ നിശ്ചയിച്ച് ചെയ്താൽ ചിട്ടയിലാക്കാൻ കഴിയും. ലോകത്തുനിന്നും ഈ മഹാമാരി മാറിപ്പോകാൻ എല്ലാവരും കരഞ്ഞ് പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.