കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരി ഹൈകോടതിയില്‍ ഹരജി നൽകി. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കവെയാണ് ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് താൻ നേരിടുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും തനിക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്നുമാണ് കോടതി മുന്നിലെത്തിയിരിക്കുന്ന അപേക്ഷ.
രാഹുലിനെതിരായ ആദ്യ കേസിലാണ് പരാതിക്കാരിയാണ് ഹൈകോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. ഈ കേസിൽ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ബംഗളുരുവിൽ താമസക്കാരിയായ മലയാളി യുവതി നൽകിയ കേസില്‍ മാത്രമാണ് നിലവില്‍ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.