കൽപറ്റ: ജനിച്ചു വീണയുടന്‍ തന്നെ തലോടിയ കൈകളെ ഒരിക്കൽകൂടി രാഹുൽ വാരിപുണരുമ്പോൾ , വർഷങ്ങൾക്കിപ്പുറം മകനെ കണ്ട സന്തോഷത്തിലായിരുന്നു രാജമ്മ. കൈകളിലേക്ക് പിറന്നുവീ ണ കുഞ്ഞിനെ കൺകുളിർക്കെ കണ്ടപ്പോൾ നായ്ക്കട്ടി സ്വദേശി രാജമ്മക്ക് അത് അവിസ്മരണീയ കൂ ടിക്കാഴ്ച കൂടിയായി.
1970 ജൂൺ 19ന് രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നഴ ്സായിരുന്നു രാജമ്മ. ഞായറാഴ്ച രാവിലെയായിരുന്നു രാഹുലും നഴ്സ് രാജമ്മയും തമ്മിലുള്ള വികാരഭരിത കൂടിക്കാഴ്ച. ഓർമകൾ 49 വർഷം പിന്നോട്ടുപോയി, കുഞ്ഞു രാഹുലിനെ ആദ്യമായി കോരിയെടുത്ത നിമിഷങ്ങൾ മാത്രമായിരുന്നു ഈസമയം അവരുടെ മനസ്സിൽ.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെയാണ് രാജമ്മ വർഷങ്ങൾ പഴക്കമുള്ള ഓർമകൾ പുറത്തുപറയാൻ തയാറായത്. ‘മാധ്യമ’മാണ് ഈ വാർത്ത ആദ്യം പുറത്തെത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾ രാഹുൽ ഗാന്ധിയെ കാണണമെന്നും സംസാരിക്കണമെന്നും ഇവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുൽ അവരെ കാണാമെന്ന് സമ്മതിക്കുകയും ചെയ്തു. പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയെങ്കിലും ഈസമയം രാജമ്മയും കുടുംബവും വിദേശത്തായിരുന്നു. അടുത്ത വരവിൽ നേരിൽ കാണാമെന്ന് രാജമ്മക്ക് നൽകിയ വാക്കാണ് വോട്ടർമാരോട് നന്ദി പറയാനെത്തിയ വേളയിൽ രാഹുൽ ഗാന്ധി പാലിച്ചത്.
മുൻ ൈസനിക ഉദ്യോഗസ്ഥനായ ഭർത്താവിനും കൊച്ചുമകൾക്കും ഒപ്പമാണ് രാജമ്മ രാഹുലിനെ കാണാൻ കൽപറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെത്തിയത്. രാഹുലിനായി കൈയിൽ കരുതിയ പൊതി സ്നേഹത്തോടെ കൈമാറി നെറുകയിൽ കൈെവച്ച് അനുഗ്രഹിച്ചു. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു. തനിക്ക് ഒരുപാട് സംസാരിക്കാനുണ്ടെന്നും തിരക്ക് അറിയാമെന്നതിനാൽ പിന്നീടൊരിക്കലാകാമെന്നും പറഞ്ഞാണ് രാജമ്മ രാഹുലിനെ യാത്രയാക്കിയത്. താനുണ്ടാക്കിയ ചക്ക ചിപ്സും കുറച്ച് സ്വീറ്റ്സുമാണ് രാഹുലിന് നൽകിയതെന്ന് രാജമ്മ പിന്നീട് വെളിപ്പെടുത്തി.
വീട്ടിലേക്ക് ക്ഷണിച്ചെന്നും മറ്റൊരവസരത്തിൽ തീർച്ചയായും വരാമെന്ന് രാഹുൽ പറഞ്ഞതായും രാജമ്മ പറയുന്നു. നായ്ക്കട്ടി വാവത്തിൽ രാജപ്പെൻറ ഭാര്യയായ രാജമ്മ ഡൽഹിയിെല ഹോളിക്രോസ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുമ്പോഴായിരുന്നു രാഹുലിെൻറ ജനനം. വിരമിച്ചശേഷം നായ്ക്കട്ടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.