കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന് ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മാത്രമാണ് ജനങ്ങളോട് പറയുന്നത്. സ്വന്തം മനസിലുള്ളത് മാത്രമാണ് മോദി മൻ കീ ബാത്തിലുടെ വ്യക്തമാക്കുന്നത്. സ്വന്തം മൻ കീ ബാത്ത് പറയുകയല്ല ഒരു പ്രധാ നമന്ത്രിയുടെ കർത്തവ്യം. ഒരാളുടെ മനസിെൻറ ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം രാജ്യം കണ്ടതെന്നും രാഹുൽ ഗാന്ധി പറ ഞ്ഞു. നിരപരാധികളായ രണ്ട് യുവാക്കളെ സി.പി.എം കൊലപ്പെടുത്തി. ഹിംസയിലൂടെ അധികാരത്തിലെത്താനാണ് സി.പി.എമ്മിെൻറ ശ്രമമെന്നും രാഹുൽ കുറ്റപ്പെടുത്തി.
നീരവ് മോദിക്കായി കോടികളാണ് മോദി നൽകിയത്. പാവങ്ങൾക്കായി കോടികൾ നൽകുകയാവും കോൺഗ്രസ് ചെയ്യുക. ചെറുപ്പക്കാർക്ക് തൊഴിൽ ഉറപ്പാക്കുക എന്നതാണ് അടിയന്തരമായി ചെയ്യാനുള്ളത്. നിരവധി ചെറുക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നീരവ് മോദി, അനിൽ അംബാനി പോലുള്ള വൻ വ്യവസായികൾക്ക് വേണ്ടി രാജ്യത്തെ സമ്പദ്വ്യവസ്ഥ മോദി അടിയറവ് വെച്ചു.
ബാങ്കിങ് സംവിധാനത്തെ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ തകർത്തു. വ്യാജമായ ജി.എസ്.ടിയാണ് രാജ്യത്ത് നടപ്പിലാക്കിയത്. ഇതുമൂലം ചെറുകിട വ്യവസായികളും കർഷകരും തകർന്നു. ലളിതമായ ജി.എസ്.ടി സമ്പ്രദായം നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. 2019ൽ വനിത സംവരണം ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുകയാണ് കോൺഗ്രസിെൻറ ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളാണ് യജമാനൻമാർ അവർക്കായി പ്രവർത്തിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ആർ.എസ്.എസും ബി.ജെ.പിയും എതിരായ പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ പറയുന്നത് കേൾക്കുക എന്നതാണ് കോൺഗ്രസിെൻറ പ്രധാന കർത്തവ്യം. ദുർബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുർബലമായ മനുഷ്യനെ ശ്രവിക്കുന്നതി വഴി രാജ്യത്തെ മനസിലാക്കാൻ കഴിയും. രാജ്യത്തിന് മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.