വണ്ടൂർ: ‘‘നിങ്ങൾ കാത്തിരിക്കുന്ന പ്രിയ നേതാവും വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവമ്പാടിയിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം ഇവിടെ എത്തി ച്ചേരുന്നതാണ്’’. രാഹുൽ എത്തുന്നതിന് മുന്നോടിയായി സദസ്സിന് ആവേശം പകർന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ ിെൻറ വാക്കുകൾ. എന്നാൽ, ഇതു പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പുതന്നെ മുഴുവൻ നേതാക്കളെയും അമ്പരപ്പിച്ച് രാഹു ൽ ഗാന്ധി കൈവീശി എത്തിയത് വേദിയിലും സദസ്സിലും ചിരി പടർത്തി. രാഹുലിെന കണ്ടതോടെ പ്രകാശ് അദ്ഭുതം പ്രകടിപ് പിക്കുകയും ചെയ്തു. 3.30ഓടെ എത്തുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ, 2.55ഓടെതന്നെ രാഹുൽ നിങ്ങളെ കാണാൻ വണ്ടൂരിലെ ത്തിയിരിക്കുകയാണെന്നും പറഞ്ഞ് അദ്ദേഹം സംസാരം അവസാനിപ്പിച്ചപ്പോഴും സദസ്സ് ഹർഷാരവങ്ങളോടെ അത് സ്വീകരി ച്ചു.
പറന്നിറങ്ങി ആവേശം
വണ്ടൂർ: വാണിയമ്പലം ഹൈസ്കൂൾ മൈതാനത്ത് തയാറാക്കിയ ഹെലിപാഡിലാണ് രാഹുൽ ഗാന്ധിയും സംഘവും ഇറങ്ങിയത്. അവിടെനിന്ന് കാർമാർഗം വണ്ടൂരിലെ വേദിയിലേക്ക്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. വഴിയിലുടനീളം രാഹുലിനെ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. പതാകകൾ വീശിയും കൈകളുയർത്തി അഭിവാദ്യം ചെയ്തുമാണ് പലരും വഴിയരികിൽ നിന്നത്.
കടലിരമ്പം തീർത്ത് രാഹുൽ പോയി;
വണ്ടൂരിനെ തണുപ്പിച്ച് മഴയുമെത്തി
വണ്ടൂർ: ആവേശത്തിരയിളക്കി രാഹുൽ പ്രസംഗിക്കുന്നതിനിടെ കടുത്ത ചൂടിന് നേരിയ ആശ്വാസമായി മാനം മേഘാവൃതമായിരുന്നു. മഴ ചെറുതായി പൊടിയുകയും ചെയ്തു. അതേസമയം, തൊട്ടടുത്ത് വണ്ടൂർ അങ്ങാടിയിലും പരിസരത്തും തരക്കേടില്ലാത്ത ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രസംഗം അവസാനിപ്പിച്ച് രാഹുൽ മടങ്ങിയതിന് പിറകെ കഥ മാറി. ജനം മുഴുവനായി പിരിഞ്ഞുപോകുന്നതിന് മുമ്പുതന്നെ മിന്നലിെൻറ അകമ്പടിയോടെ തകർപ്പൻ മഴയെത്തി. വണ്ടൂർ അങ്ങാടി മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ നനഞ്ഞുകുതിർന്നു.
കെട്ടിടങ്ങളുടെ വരാന്തകളിലെല്ലാം ജനം നിറഞ്ഞു. പലരും മാറിനിൽക്കാനിടമില്ലാതെ നനഞ്ഞുകുളിച്ചു. വാഹനങ്ങളുടെ ബാഹുല്യവും പരിപാടി കഴിഞ്ഞ് ബസ്സ്റ്റാൻഡ് പരിസരത്തെത്തിയ ജനക്കൂട്ടവും പെരിന്തൽമണ്ണ, നിലമ്പൂർ റോഡുകളെ കുറേ സമയം നിശ്ചലമാക്കി. ഏറെ നേരത്തിന് ശേഷമാണ് ഗതാഗതം പഴയ പടിയായത്. ആവേശച്ചൂടിൽനിന്ന് മഴയുടെ തണുപ്പിലേക്ക് മാറിയതിെൻറ ആഹ്ലാദത്തിലാണ് ബൈക്കിലും മറ്റുമെത്തിയവർ ആരവം മുഴക്കി നനഞ്ഞു മടങ്ങിയത്.
ശ്രീധന്യയാണ് താരം
വണ്ടൂർ: ഹ്രസ്വമായ പ്രസംഗത്തിൽ നല്ലൊരു ഭാഗവും രാഹുൽ പരാമർശിച്ചത് വയനാട്ടിൽനിന്ന് സിവിൽ സർവിസ് പരീക്ഷ പാസായ ആദിവാസി യുവതി ശ്രീധന്യയെ. ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുെട കൂടെയാണെന്ന് പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. വയനാടിെൻറ സ്വപ്നത്തെ പ്രതിനിധാനം ചെയ്യുന്ന മിടുക്കിയാണെന്നും വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധന്യയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് പദ്ധതികൊണ്ടാണ് ജീവിക്കുന്നത്. പ്രധാനമന്ത്രി മോദി പാർലമെൻറിൽ പരിഹസിച്ച പദ്ധതിയാണിത്. മഹാത്മ ഗാന്ധിയുടെ നാമധേയത്തിലുള്ള ഈ പദ്ധതിയിൽനിന്ന് ലഭിച്ചിരുന്ന വരുമാനംകൊണ്ടാണ് നിർധന കുടുംബത്തിെൻറ ജീവിതം മുന്നോട്ടുപോയിരുന്നത്. ഇത്ര വലിയ നേട്ടം എത്തിപ്പിടിക്കാൻ ശ്രീധന്യയെ പ്രാപ്തയാക്കിയത് മാതാപിതാക്കളുടെ പിന്തുണയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശതകോടീശ്വരന്മാരെ കാണാൻ സമയം കണ്ടെത്തുന്ന മോദി ധന്യയെ കാണണം. അതിന് സമയം കണ്ടെത്തണം. എന്നാൽ, അത് നടക്കാൻ പോകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.
ആവേശം നിയന്ത്രണം വിട്ടു; കസേരകൾ ‘പറന്നു’
വണ്ടൂർ: രാഹുൽ ഗാന്ധി എത്തിയതോടെ അതുവരെ ബാരിക്കേഡുകൾക്ക് പിറകിൽ നിന്നിരുന്ന അണികൾക്ക് നിയന്ത്രണം വിട്ടത് ആവേശത്തിനിടയിലും കല്ലുകടിയായി. സദസ്സിെൻറ മുൻഭാഗത്ത് മാധ്യമ പ്രവർത്തകർക്കും പ്രധാന വ്യക്തികൾക്കും ഇരിക്കാനുള്ള കസേരകളാണ് സജ്ജീകരിച്ചിരുന്നത്. ഇതിന് പിറകിലായി ബാരിക്കേഡുകൾക്ക് അപ്പുറത്താണ് മറ്റുള്ളവർക്ക് നിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്. രാഹുൽ എത്തുന്നതിന് മുമ്പുതന്നെ കസേരകളെല്ലാം നിറഞ്ഞു. വേദിയുടെ വലതുഭാഗത്ത് തുടക്കം മുതൽതന്നെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശും അനിൽകുമാർ എം.എൽ.എയുമൊക്കെ പിറകിലേക്ക് മാറാൻ അഭ്യർഥിച്ചെങ്കിലും എങ്ങോട്ടും മാറാനാവാതെ പ്രവർത്തകർ നിന്നു. രാഹുലെത്തിയതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രവർത്തകർ തള്ളിക്കയറി. കസേരകളൊന്നൊന്നായി മുൻഭാഗത്തെ ഒഴിഞ്ഞ ഭാഗത്തേക്ക് എറിഞ്ഞുകൊണ്ടാണ് അവർ നിൽക്കാൻ സ്ഥലമൊരുക്കിയത്. തിരക്കിൽപെട്ട മാധ്യമ പ്രവർത്തകരെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ചാനൽ കാമറകൾക്കായി സജ്ജീകരിച്ചിരുന്ന സ്ഥലത്തേക്ക് മാറിയത്. വിരലിെലണ്ണാവുന്ന പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇരച്ചെത്തിയവർക്ക് മുന്നിൽ അവർ നിസ്സഹായരായി. പിന്നീട് പ്രസംഗം കഴിയുന്നതുവരെ മാധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് തിക്കിത്തിരക്കി നിൽക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.