കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ട് ദിവസമായി ഇദ്ദേഹം ജയിലില്‍ നിരാഹാരം തുടരുകയായിരുന്നു. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെത്തി പരിശോധിച്ച് ട്രിപ് നല്‍കുകയും നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ആഹാരം കഴിക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ജയില്‍ അധികൃതരുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.രാഹുൽ ഈശ്വറിനൊപ്പം അറസ്റ്റ് ചെയ്ത ഹരി നാരായണൻ, പ്രതീഷ് വിശ്വനാഥൻ , അർജ്ജുൻ,പ്രശാന്ത് ഷിനോയ് എന്നിവരെയും മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: പൊലീസിെൻറ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത അയ്യപ്പ ധർമസേന പ്രസിഡൻറും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഇൗശ്വറിെൻറ ജാമ്യാപേക്ഷ സി.ജെ.എം കോടതി തള്ളി. ബുധനാഴ്ചയാണ് പമ്പയിൽനിന്ന് അറസ്റ്റിലായത്. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.