പുഷ്പൻ എത്തി, പ്രിയ സഖാവിനെ അവസാനമായി കാണാൻ -VIDEO

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമർപ്പിക്കാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ തലശ്ശേരി ടൗൺ ഹാളിലെത്തി. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവർത്തകർ എടുത്തുകൊണ്ടുവന്നപ്പോൾ തല ചരിച്ച് പുഷ്പൻ ആ മുഖത്തേക്ക് നോക്കി. രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയുടെ കിടക്കയിൽ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങൾ നേർന്നു.


1994ലെ കൂത്തുപറമ്പ് വെടിവെപ്പിൽ മാരക പരിക്കേറ്റ് തളർന്നുകിടക്കുന്ന പുഷ്പന് പിന്നീട് താങ്ങും തണലും ജീവിതവുമെല്ലാം നൽകിയത് പാർട്ടിയും പ്രവർത്തകരുമാണ്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാർച്ചിലും കോടിയേരി ബാലകൃഷ്ണൻ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.


(കഴിഞ്ഞ മാർച്ചിൽ കോടിയേരി ബാലകൃഷ്ണൻ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടപ്പോൾ)

 തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണെത്തുന്നത്. രാത്രി 12 വരെ പൊതുദർശനമുണ്ടാകും. തിങ്കളാഴ്ച രാവിലെ 10 മുതൽ മാടപ്പീടികയിലെ വീട്ടിലും, 11 മുതൽ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്കാരം. 


Tags:    
News Summary - Pushpan pays tribute to kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.