തിരുവനന്തപുരം: അർബുദബാധിതരിലെ കോവിഡ് പടർച്ച ഗുരുതര ആരോഗ്യസാഹചര്യം സൃഷ്ടിക്കുമെന്നതിനാൽ ചികിത്സക്കും നിരീക്ഷണത്തിനും സർക്കാർ പ്രത്യേകം പ്രോേട്ടാക്കോൾ പുറപ്പെടുവിച്ചു. ആർ.സി.സിയടക്കം സംസ്ഥാനതലത്തിലെ കാൻസർ ചികിത്സാകേന്ദ്രങ്ങളിൽ കോവിഡ് കെയർ സംവിധാനങ്ങളില്ല. ഇതുമൂലം കോവിഡ് ബാധിതരായ അർബുദബാധിതരുടെ ചികിത്സക്ക് പ്രയാസം നേരിടുമെന്നതിനാലാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തിന് മാർഗനിർദേശങ്ങൾ തയാറാക്കിയത്.
അർബുദ ചികിത്സക്കുള്ള മേഖലകേന്ദ്രങ്ങൾ മെഡിക്കൽ കോളജുകൾക്കും ജില്ല ആശുപത്രികൾക്കും അനുബന്ധമായാണ് പ്രവർത്തിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവർക്ക് മാത്രമല്ല, ലക്ഷണങ്ങളുള്ളവർക്കും അർബുദചികിത്സ നൽകുംമുമ്പ് പ്രോേട്ടാക്കോളുകൾ പാലിക്കണം. അർബുദബാധിത കോവിഡ് രോഗികെള അർബുദചികിത്സ ലഭ്യമായതും കോവിഡ് ആശുപത്രികളുമായ മെഡിക്കൽ കോളജുകളിലേക്കാണ് മാറ്റേണ്ടത്. ആർ.സി.സി, എം.സി.സികളിലേക്ക് റഫർ ചെയ്യേണ്ടതില്ല.
കോവിഡ് ബാധിതരോ സംശയിക്കുന്നവരോ ആയ അർബുദ രോഗികൾക്ക് ആർ.ടി പി.സി.ആർ പരിശോധന നടത്തി വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അർബുദചികിത്സ തുടങ്ങേണ്ടത്. അതേസമയം ജീവൻ അപകടത്തിലാകുംവിധം അർബുദബാധ സങ്കീർണമായവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണം. ഇത് സംബന്ധിച്ച കാര്യങ്ങൾ നിശ്ചയിക്കുന്നതിന് മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ബോർഡിെൻറ (എം.ഡി.എം.ബി) ഉപദേശം തേടാം. കോവിഡ് ചികിത്സാസൗകര്യമില്ലാത്ത ആർ.സി.സി, എം.സി.സി എന്നിവിടങ്ങളിൽ ‘കോവിഡ് കെയർ റിസപ്ഷൻ’ ആരംഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.