പുതുവൈപ്പ് എൽ.പി.ജി സംഭരണി: പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ നിർദിഷ്ട എൽ.പി.ജി സംഭരണി പദ്ധതിക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുന്നു. വെള്ളിയാഴ്ച നഗരത്തിലടക്കം വിവിധയിടങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.  ലാത്തിച്ചാർജിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. അഞ്ഞൂറോളം സമരസമിതി പ്രവർത്തകർ അറസ്റ്റിലായി.

വെള്ളിയാഴ്ച രാവിലെ ഗോശ്രീ ഒന്നാം പാലം ഉപരോധിക്കാനാണ് ആദ്യം സമരസമിതി തീരുമാനിച്ചിരുന്നത്. സംഭരണി നിർമാണസ്ഥലത്ത് തൊഴിലാളികള്‍ എത്തിയെന്ന് അറിഞ്ഞതോടെ സമരക്കാർ രാവിലെ എട്ടോടെ പുതുവൈപ്പ് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി പരിസരത്തുനിന്ന്  പ്രകടനമായി ഇവിടേക്കെത്തി. പൊലീസ് വലയം തീര്‍ത്തെങ്കിലും സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ലാത്തി വീശി. 
 

ഹൈകോടതി ജങ്ഷനിൽ എൽ.പി.ജി വിരുദ്ധസമിതി നടത്തിയ റോഡ് ഉപരോധത്തെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം
 


ഉപരോധത്തിന്  ശ്രമിച്ചതിന് സമരസമിതി നേതാക്കളെയും കണ്ടാല്‍ അറിയാവുന്നവരെയും ചേർത്ത് 300 പേര്‍ക്കെതിേര പൊലീസ് കേസെടുത്തിട്ടുണ്ട്.  കുട്ടികളെ സമരത്തിലേക്ക് െകാണ്ടുവന്നതിനു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറു കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.  സി.ആർ. നീലകണ്ഠൻ ഉൾപ്പെടെ 150ഒാളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത്  നീക്കി. പ്രതിേഷധ സമരങ്ങളിൽ കുട്ടികളെ മറയാക്കുന്നത് െതറ്റായ പ്രവണതയാണെന്നും ഇത് ബാലാവകാശനിയമത്തിെൻറ ലംഘനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്നും സിറ്റി െഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര പറഞ്ഞു.

Tags:    
News Summary - Protest against LPG terminal at Puthuvype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.