കണ്ണൂർ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ കടുത്ത പ്രതിഷേധം. അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ ഗവർണറും ചരിത്രകാരന്മാരും രാഷ്ട്രീയനേതാക്കളും പരസ്പരം പോരടിച്ചു. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടനപ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.കെ. രാഗേഷ് എം.പിയും മറ്റും ആഞ്ഞടിച്ചപ്പോൾ എഴുതിത്തയാറാക്കിയ പ്രസംഗം മാറ്റിവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറയുകയായിരുന്നു.
സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിെൻറ സ്ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ജനപ്രതിനിധികൾ തടഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരു റോളും ഇല്ലാത്തവർ ചരിത്രം തിരുത്തിയെഴുതാൻ നോക്കുകയാണെന്നും ഭരണഘടന അപകടത്തിലാണെന്നും കെ.കെ. രാഗേഷും ഭരണഘടന ദുർബലെപ്പടുത്താനാണ് ഭരണാധികാരികളുടെ ശ്രമമെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം ബിജു കണ്ടക്കൈയും പറഞ്ഞതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയവിഷയം ചർച്ചക്കുവന്നാൽ പ്രതികരിക്കാതിരിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു ഗവർണറുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് ചർച്ചക്ക് തയാറാണെന്ന് പറഞ്ഞിരുന്നു. ആരും ചർച്ചക്ക് വന്നില്ല. സംവാദം വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഗാന്ധിജി തന്നെ എതിർക്കുന്നവരെ ചർച്ചക്ക് വിളിച്ചിരുന്നു. അവർ തയാറായില്ല. ഒടുവിൽ ഗോദ്സെയുടെ കൈകളാൽ ഗാന്ധിജി കൊല്ലപ്പെട്ടു. സംവാദത്തിന് വാതിൽ അടക്കുന്നവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് സ്ഥലം എം.പി കെ. സുധാകരനും കണ്ണൂർ മേയർ യു.ഡി.എഫിലെ സുമ ബാലകൃഷ്ണനും ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് നേരത്തേ ബഹിഷ്കരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളിൽനിന്നാണ് ഗവർണർക്ക് അപ്രതീക്ഷിത പ്രതിേഷധം നേരിടേണ്ടിവന്നത്. ഷെയിം വിളികളുമായി എഴുന്നേറ്റ പ്രതിനിധികൾ സി.എ.എക്കും പൗരത്വ പട്ടികക്കുമെതിരെ പ്ലക്കാർഡുകളും ഉയർത്തിക്കാട്ടി. പ്രതിഷേധം വകവെക്കാതെ പ്രസംഗം തുടർന്ന ഗവർണർ, തെൻറ വായടപ്പിക്കാനാവില്ലെന്നും പറഞ്ഞു.
എന്നാൽ ഏറെ നേരം തുടരാനായില്ല.പിന്നാലെ ഗവർണർ വേദി വിടുേമ്പാഴും സദസ്സിൽനിന്ന് ശക്തമായ തോതിൽ മുദ്രാവാക്യം വിളികൾ ഉയർന്നു. കനത്ത സുരക്ഷയിൽ ഗവർണർ വേദി വിട്ടതോടെയാണ് ബഹളം അടങ്ങിയത്. പിന്നീട്, കണ്ണൂർ സർവകലാശാല വി.സിയെ െഗസ്റ്റ്ഹൗസിലേക്ക് വിളിച്ച ഗവർണർ, ഉദ്ഘാടന ചടങ്ങിെൻറ വിഡിയോ ഹാജരാക്കാൻ നിർദേശിച്ചു. കണ്ണൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.