പാലക്കാട്: പ്രധാന കേസുകൾ വാദിക്കാൻ പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകണമെന്ന ് വാളയാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ ശിപാർശ. കുറ്റപത്രം കോടതിയിൽ സമർപ്പിക്കും മുമ്പ ് മികച്ച ക്രിമിനൽ അഭിഭാഷകരെയോ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെയോ കാണിക്കണമെന്നും റിട് ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യൽ കമീഷൻ ശിപാർശ ചെയ്തു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് കൈമാറി. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വിസ്തരിക്കുന്നതിൽ പ്രോസിക്യൂട്ടർമാര്‍ പരാജയപ്പെട്ടു. പ്രോസിക്യൂട്ടർമാർ കേസ് വേണ്ടരീതിയിൽ പഠിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വാളയാർ എസ്.ഐ പി.സി. ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. തെളിവുകൾ എസ്.ഐ ഇല്ലാതാക്കി. ആദ്യ പെൺകുട്ടി മരിച്ച സമയം രണ്ടാമത്തെ കുട്ടിയുടെ മൊഴി എടുക്കാൻ എസ്.ഐ തയാറായില്ല. രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ടത് ബോധ്യമായിട്ടും വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനെ അറിയിച്ചില്ല.
ആദ്യ പെൺകുട്ടിയുടെ വസ്ത്രം കസ്റ്റഡിയിലെടുത്തില്ല. അമ്മയുടെ മൊഴി രേഖപ്പെടുത്താത്തത് ഗുരുതര വീഴ്ചയാണ്. ഭാവിയിൽ ഇത്തരം കേസുകൾ അന്വേഷിക്കുേമ്പാൾ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. വാളയാർ എസ്.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം -കമീഷൻ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.