കോഴിക്കോട്: ജി.സി.സി രാഷ്ട്രങ്ങളിൽ കനത്ത പേമാരി കാരണമുണ്ടായ നാശനഷ്ടത്തിലും ദുരിതത്തിലും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബ് റഹ്‌മാൻ ദുഃഖം പ്രകടിപ്പിച്ചു.
എന്നും കേരളത്തോടൊപ്പം നിന്ന രാജ്യങ്ങളും ജനങ്ങളുമാണ് ഗൾഫിലുള്ളത്. കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിനിടയിൽ സംഭവിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് നിരീക്ഷിക്കപ്പെട്ടത്. അതുണ്ടാക്കാവുന്ന ആഘാതം കനത്തതാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പെട്ടെന്ന് തന്നെ സാധിക്കട്ടെ എന്ന് പ്രത്യാശിച്ച മുജീബ് റഹ്മാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
മലയാളികളടക്കം നിരവധി ഇന്ത്യക്കാരെ സഹായിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാറും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.