സാമ്പത്തിക പ്രതിസന്ധി: ശ്രദ്ധതിരിക്കാൻ പാകിസ്താനെ ചൂണ്ടുന്നു –പ്രഭാത് പട്നായിക്

തിരുവനന്തപുരം: രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തു യരുേമ്പാൾ പാകിസ്താനും ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളും ‘ടുക്ടെ ടുക്ടെ ഗാങ്ങു’മെ ല്ലാം ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രഫ. പ്രഭാത് പട്നായിക്. 45 വർഷത്തിനിെട രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോെഴന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനമേഖല സ്വതന്ത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ‘ധനമേഖല പരിഷ്കാരങ്ങളും കേന്ദ്ര ബജറ്റും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവ ഉദാരീകരണ നയങ്ങളടക്കം കേന്ദ്രത്തിെൻറ തെറ്റായ നയങ്ങളുടെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിന് പിന്നാലെ നോട്ടുനിരോധനവും ജി.എസ്.ടിയും ഇരുട്ടടിയായി. നേരത്തേ നികുതി ബാധ്യതയില്ലാതിരുന്ന ചെറുകിട സംരംഭകർ പോലും നികുതിയടക്കാൻ നിർബന്ധിതരാവുന്നു.

ലോകത്തെ തന്നെ ഏറ്റവും മികച്ച ഇൻഷുറൻസ് ഏജൻസിയായ എൽ.െഎ.സിയെ വിൽപ്പനക്ക് വെച്ചത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ഡോ. ശ്രീലത അധ്യക്ഷത വഹിച്ചു.

Tags:    
News Summary - prabhat patnaik-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.