തിരുവനന്തപുരം: പൊലീസ് തപാൽ ബാലറ്റ് ക്രമക്കേടിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുത ൽ സമയം ആവശ്യപ്പെട്ട് ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടി ക്കാറാം മീണയുടെ തീരുമാനം വൈകും. തപാൽ ബാലറ്റ് പിൻവലിക്കമെന്നാവശ്യപ്പെട്ട് ഹൈകോ ടതിയിലുള്ള ഹരജിയിലെ തീരുമാനമനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നീക്കം എന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കമീഷെൻറ കൈവശമുള്ള വിവരങ്ങൾ ഹൈേകാടതിക്ക് കൈമാറും. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഓഫിസർ ഹൈകോടതിയിൽ വിശദീകരണം നൽകും.
തപാൽ വോട്ട് പിൻവലിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തലയാണ് ഹൈകോടതിയെ സമീപിച്ചത്. വിഷയത്തിൽ സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും േകാടതി വിശദീകരണം തേടിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഒാഫിസർ വിശദീകരണം നൽകുക.
അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം തേടിയിരുന്നു. ശാസ്ത്രീയ പരിശോധനക്കും ഇതരസംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്താനുമാണ് ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടത്. ബാലറ്റ് ലഭ്യമാക്കുന്നത് മനഃപൂർവം വൈകിപ്പിച്ചെന്ന പരാതിയിലും ക്രൈംബ്രാഞ്ച് അന്വേഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.