തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ന ൽകിയ പ്രാഥമിക റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അംഗീകരിച്ചു. െപാലീസ് അസോസിയേഷെൻറ ഇടപെ ടൽ എത്രത്തോളമുണ്ടായി എന്നതുൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ച് വിശദ റിപ്പോർട്ട് മേയ് 15നകം നൽകാൻ ഡി.ജി.പി ലോക്നാഥ ് ബെഹ്റക്ക് മീണ നിർദേശം നൽകി. ഒരു പൊലീസുകാരനെതിരെ നടപടിക്കും മറ്റു നാലുേപർക്കെതിരെ അന്വേഷണത്തിനും നിർദേശ മുണ്ട്.
തപാൽ ബാലറ്റിൽ കൃത്രിമം നടത്തിയതിൽ േകരള പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. അക്കാര്യങ്ങൾ ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിെൻറ വിശദാംശങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയ പരാതികളിലും അന്വേഷണം നടത്താൻ നിർദേശമുണ്ട്. തപാൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ പൊലീസിെൻറ ജില്ല നോഡൽ ഓഫിസർമാർക്ക് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.
തപാൽ ബാലറ്റ് സംബന്ധിച്ച് വാട്സ്ആപിലൂടെ പരാമർശം നടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136ഡി, എഫ്, ജി എന്നിവ പ്രകാരവും കേരള ഗവൺമെൻറ് സർവൻറ്സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ നിർദേശിച്ചിട്ടുണ്ട്. തപാൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തണം.
ഡി.ജി.പിയുടെ നിർദേശാനുസരണം ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ അന്വേഷണം നടത്തി ശനിയാഴ്ചയാണ് ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് അസോസിയേഷെൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ക്രമക്കേട് സ്ഥിരീകരിച്ചുള്ള ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ട് മൂന്നു ദിവസത്തോളം കൈവശം െവച്ചശേഷം തിങ്കളാഴ്ചയാണ് ഡി.ജി.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറിയത്. തപാൽ ബാലറ്റ് ശേഖരിക്കുന്നതിലും സമർപ്പിക്കുന്നതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും അക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഉചിത നടപടി സ്വീകരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു.
മാധ്യമവാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഇൻറലിജൻസ് എ.ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും വിശദ അന്വേഷണത്തിലൂടെ മാത്രമേ ക്രമക്കേട് പൂർണമായി വെളിവാകൂവെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ഡി.ജി.പിയുടെ റിപ്പോർട്ട് അംഗീകരിച്ച് നിർദേശം നൽകിയത്. അതിനിടെ പൊലീസുകാർക്ക് നൽകിയ മുഴുവൻ തപാൽ ബാലറ്റുകളും റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.